കോവളത്തെ സ്വകാര്യ ഹോട്ടലില്‍ പുഴുവരിച്ച നിലയില്‍ യു.എസ് പൗരന്‍; ചികിത്സ നല്‍കാതെ മാസങ്ങളോളം പൂട്ടിയിട്ടു

കോവളത്തെ സ്വകാര്യ ഹോട്ടലില്‍ ആരോഗ്യനില മോശമായ വിദേശ പൗരനെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ലൈറ്റ് ഹൗസ് ബീച്ചിന് അടുത്തുള്ള സ്വകാര്യ ഹോട്ടലിലാണ് ഉറുമ്പും പുഴുവുമരിച്ച് അവശനിലയില്‍ അമേരിക്കക്കാരനായ ഇര്‍വിന്‍ ഫോക്സിനെ(77) കണ്ടെത്തിയത്. ആരോഗ്യനില മോശമായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പുറത്ത് അറിഞ്ഞത്. ഒരു വര്‍ഷം മുന്‍പാണ് ഇര്‍വിന്‍ കോവളത്തെത്തിയത്. ഇവിടെ വെച്ച് വീണ് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. നഗരത്തിലെ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു എങ്കിലും തുടര്‍ ചികിത്സ ലഭ്യമാക്കാതെ ഹോട്ടലില്‍ തന്നെ കിടത്തിയിരിക്കുകയായിരുന്നു എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

ഇര്‍വിന്റെ കൂടെ ഉണ്ടായിരുന്ന സഹായി പാസ്‌പോര്‍ട്ടും രേഖകളുമായി ശ്രീലങ്കയിലേക്ക് കടന്നു. ഇതോടെ ഹോട്ടലില്‍ ഒറ്റപ്പെട്ട വിദേശിക്ക് ചികിത്സയോ പരിചരണമോ ലഭ്യമായില്ലെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ നാലുമാസമായി സ്വകാര്യ ഹോട്ടലിലെ മുറിക്കുള്ളില്‍ ശരിയായി ഭക്ഷണമോ, കുടിവെള്ളമോ സംരക്ഷണമോ ഇര്‍വിന് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. ഇര്‍വിന്റെ ദേഹം മുഴുവന്‍ ഉറുമ്പ് കടിച്ചുണ്ടായ മുറിവുകള്‍ പഴുത്ത് പുഴുക്കള്‍ പുറത്തുവരുന്ന നിലയിലായിരുന്നു. പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ചേര്‍ന്ന് പാലിയേറ്റീവ് കെയര്‍ അധികൃതരുടെ സഹായത്തോടെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി.

മുതുകിലും കാലിലും വലിയ മുറിവുകളുണ്ട്. ഇവ ഉണങ്ങിവരാനുള്ള കാലതാമസമുണ്ടാകും എന്നാണ് വിവരം. വിദേശി ഹോട്ടല്‍മുറിയില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത് എന്ന വിവരം ഹോട്ടലുടമ പൊലീസിനെ അറിയിച്ചിരുന്നില്ല. പൊലീസിനു വിവരം ലഭിച്ചതോടെ കോവളം ഇന്‍സ്പെക്ടര്‍ പ്രൈജു ജി. എഫ്.ആര്‍.ആര്‍.ഒ.യെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് വെങ്ങാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്.ശ്രീകുമാറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പാലിയം ഇന്ത്യ അധികൃതര്‍, വിഴിഞ്ഞം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയചന്ദ്രന്‍, ഡോ. അഞ്ജലി, നഴ്സുമാരായ ഭിനു, അക്ഷയ, മനീഷ എന്നിവര്‍ ഹോട്ടലില്‍ എത്തി വിദേശിയുടെ ശരീരം വൃത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് തിരികെ ഹോട്ടലിലേക്കു മാറ്റി വൈദ്യസഹായം ഉള്‍പ്പെടെയുള്ള സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു