കോവളത്തെ സ്വകാര്യ ഹോട്ടലില്‍ പുഴുവരിച്ച നിലയില്‍ യു.എസ് പൗരന്‍; ചികിത്സ നല്‍കാതെ മാസങ്ങളോളം പൂട്ടിയിട്ടു

കോവളത്തെ സ്വകാര്യ ഹോട്ടലില്‍ ആരോഗ്യനില മോശമായ വിദേശ പൗരനെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ലൈറ്റ് ഹൗസ് ബീച്ചിന് അടുത്തുള്ള സ്വകാര്യ ഹോട്ടലിലാണ് ഉറുമ്പും പുഴുവുമരിച്ച് അവശനിലയില്‍ അമേരിക്കക്കാരനായ ഇര്‍വിന്‍ ഫോക്സിനെ(77) കണ്ടെത്തിയത്. ആരോഗ്യനില മോശമായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പുറത്ത് അറിഞ്ഞത്. ഒരു വര്‍ഷം മുന്‍പാണ് ഇര്‍വിന്‍ കോവളത്തെത്തിയത്. ഇവിടെ വെച്ച് വീണ് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. നഗരത്തിലെ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു എങ്കിലും തുടര്‍ ചികിത്സ ലഭ്യമാക്കാതെ ഹോട്ടലില്‍ തന്നെ കിടത്തിയിരിക്കുകയായിരുന്നു എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

ഇര്‍വിന്റെ കൂടെ ഉണ്ടായിരുന്ന സഹായി പാസ്‌പോര്‍ട്ടും രേഖകളുമായി ശ്രീലങ്കയിലേക്ക് കടന്നു. ഇതോടെ ഹോട്ടലില്‍ ഒറ്റപ്പെട്ട വിദേശിക്ക് ചികിത്സയോ പരിചരണമോ ലഭ്യമായില്ലെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ നാലുമാസമായി സ്വകാര്യ ഹോട്ടലിലെ മുറിക്കുള്ളില്‍ ശരിയായി ഭക്ഷണമോ, കുടിവെള്ളമോ സംരക്ഷണമോ ഇര്‍വിന് ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. ഇര്‍വിന്റെ ദേഹം മുഴുവന്‍ ഉറുമ്പ് കടിച്ചുണ്ടായ മുറിവുകള്‍ പഴുത്ത് പുഴുക്കള്‍ പുറത്തുവരുന്ന നിലയിലായിരുന്നു. പൊലീസും ആരോഗ്യവകുപ്പ് അധികൃതരും ചേര്‍ന്ന് പാലിയേറ്റീവ് കെയര്‍ അധികൃതരുടെ സഹായത്തോടെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി.

മുതുകിലും കാലിലും വലിയ മുറിവുകളുണ്ട്. ഇവ ഉണങ്ങിവരാനുള്ള കാലതാമസമുണ്ടാകും എന്നാണ് വിവരം. വിദേശി ഹോട്ടല്‍മുറിയില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത് എന്ന വിവരം ഹോട്ടലുടമ പൊലീസിനെ അറിയിച്ചിരുന്നില്ല. പൊലീസിനു വിവരം ലഭിച്ചതോടെ കോവളം ഇന്‍സ്പെക്ടര്‍ പ്രൈജു ജി. എഫ്.ആര്‍.ആര്‍.ഒ.യെ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് വെങ്ങാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്.ശ്രീകുമാറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പാലിയം ഇന്ത്യ അധികൃതര്‍, വിഴിഞ്ഞം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയചന്ദ്രന്‍, ഡോ. അഞ്ജലി, നഴ്സുമാരായ ഭിനു, അക്ഷയ, മനീഷ എന്നിവര്‍ ഹോട്ടലില്‍ എത്തി വിദേശിയുടെ ശരീരം വൃത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് തിരികെ ഹോട്ടലിലേക്കു മാറ്റി വൈദ്യസഹായം ഉള്‍പ്പെടെയുള്ള സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ