ടൈഫോയ്ഡ് വാക്‌സിന്‍ എത്തി; വില 95 രൂപ മാത്രം

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് നിര്‍ബന്ധമാക്കിയ ടൈഫോയ്ഡ് വാക്‌സീന്‍ സര്‍ക്കാര്‍ മേഖലയില്‍ വിതരണത്തിനെത്തി. ഇരുപതിനായിരം ഡോസ് വാക്‌സീനാണ് എത്തിച്ചിരിക്കുന്നത്. കാരുണ്യ ഫാര്‍മസികള്‍ വഴി വില്‍ക്കുന്ന വാക്‌സീന്റെ വില 95 രൂപ മാത്രമാണ്.

20,800 ഡോസ് വാക്‌സീനാണ് ലഭ്യമാക്കിയത്. 13,900 ഡോസ് തിരുവനന്തപുരം, എറണാകുളം റീജിയണുകളില്‍ വില്പനയ്‌ക്കെത്തിച്ചു. 6900 ഡോസ് കോഴിക്കോട് മേഖലയിലും ലഭ്യമാക്കി. ഇത് തീരുന്ന മുറയ്ക്ക് കൂടുതല്‍ മരുന്നെത്തിക്കുമെന്ന് കെ.എം.സി.എല്‍ അറിയിച്ചു.

ഇരുന്നൂറു രൂപയില്‍ താഴെ വിലയുളള വാക്‌സീന്‍ വിപണിയില്‍ ലഭ്യമായിരിക്കെ രണ്ടായിരം രൂപയുടെ വാക്‌സീന്‍ മാത്രം സ്വകാര്യമേഖലയില്‍ വില്‍പന നടത്തിയ മരുന്നുകടക്കാരുടെ കൊളള വാര്‍ത്തയായതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്.

5 ജീവനക്കാരുളള ഹോട്ടലിന് ചെലവ് പതിനായിരം കടന്നതോടെ വാക്‌സീന്‍ എടുക്കില്ലെന്ന നിലപാടിലേയ്ക്കും ഹോട്ടലുടമകള്‍ എത്തിയിരുന്നു. വാക്‌സീന്‍ സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമായതോടെ ഏപ്രില്‍ ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ