ആലുവയിലും കോഴിക്കോടും തിരുവല്ലയിലെ റെയില്‍വേ ട്രാക്കിലേക്ക് മരം വീണു; കേരളത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി; ചില സര്‍വീസുകള്‍ റദ്ദാക്കി; സമയം മാറ്റി

ആലുവയിലും കോഴിക്കോടും ശക്തമായ കാറ്റിലും മഴയിലും റെയില്‍വേ ട്രാക്കിലേക്ക് മരംവീണ് ട്രെയിന്‍ ഗതാഗതം മുടങ്ങി. ആലുവ ചൂര്‍ണിക്കര അമ്പാട്ടുകാവില്‍ റെയില്‍വേ ട്രാക്കിനുമുകളിലേക്ക് കൂറ്റന്‍ ആല്‍മരം വീണു. രാത്രി 8.30 ഓടെയാണ് അമ്പാട്ടുകാവ് ചുമട്ടുതൊഴിലാളി യൂണിയന്‍ ഓഫീസിനുപിന്നിലെ മരം മറിഞ്ഞത്. റെയില്‍വേ ട്രാക്കിലെ രണ്ട് വൈദ്യുതിലൈനുകള്‍ പൊട്ടി. ഇതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

അഗ്‌നി രക്ഷാസേനയും റെയില്‍വേ ജീവനക്കാരുമെത്തി മരം മുറിച്ചുമാറ്റി. തിരുവനന്തപുരം- നാഗര്‍കോവില്‍ നോര്‍ത്ത് പാസഞ്ചര്‍ എക്‌സ്പ്രസ് റദ്ദാക്കി. എറണാകുളം ജങ്ഷനില്‍നിന്ന് ചൊവ്വ രാവിലെ 6.50ന് പുണെയിലേക്ക് പുറപ്പെടുന്ന പൂര്‍ണ എക്‌സ്പ്രസ് 9.15നാകും പുറപ്പെടുക. മരം മുറിച്ചുമാറ്റി വൈദ്യുതിലൈനുകള്‍ പുനഃസ്ഥാപിച്ചതിനുശേഷമെ പാതയിലൂടെ ഗതാഗതം പൂര്‍ണതോതില്‍ ആകൂ എന്ന് റെയില്‍വേ അറിയിച്ചു.

കോഴിക്കോട് വീടിന്റെ മേല്‍ക്കൂരയും മരവും പാളത്തില്‍ പതിച്ചതിനാല്‍ – ഷൊര്‍ണൂര്‍–മംഗളൂരു പാതയില്‍ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കനത്ത മഴയിലും ചുഴലിക്കാറ്റിലും കല്ലായിക്കും ഫറോക്കിനും ഇടയില്‍ ബേപ്പൂര്‍ മാത്തോട്ടത്ത് 659\7 ലൈനിലെ വീടിന്റെ മേല്‍ക്കൂരയും മരവുമാണ് റെയില്‍വേ ട്രാക്കില്‍ പതിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം.

. തിരുനെല്‍വേലി – ജാംനഗര്‍ എക്‌സ്പ്രസ് എത്തുന്നതിനു തൊട്ടുമുമ്പാണ് മരങ്ങള്‍ വീണത്.

നാട്ടുകാര്‍ അപായ മുന്നറിയിപ്പ് നല്‍കിയതോടെ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തിരുനെല്‍വേലി – ജാംനഗര്‍ എക്സ്പ്രസ് ഒന്നരമണിക്കൂറോളമായി കല്ലായി സ്റ്റേഷനു സമീപത്തായി നിര്‍ത്തിയിട്ടിരിക്കുകയാണ്.

മംഗളൂരു – തിരുവനന്തപുരം എക്‌സ്പ്രസ് കല്ലായിയിലും കണ്ണൂര്‍ – ഷൊര്‍ണൂര്‍ മെമു കോഴിക്കോട്ടും പിടിച്ചിട്ടിരിക്കുകയാണ്. ആലുവയിലും ഇരുഭാഗത്തേക്കുമുള്ള റെയില്‍വേ ട്രാക്കില്‍ മരംവീണു. അങ്കമാലി ഉള്‍പ്പെടെയുള്ള സമീപ സ്റ്റേഷനുകളില്‍ എറണാകുളത്തേക്കുള്ള ട്രെയിന്‍ പിടിച്ചിട്ടിരിക്കുകയാണ്.

നേരത്തെ തിരുവല്ല – ചങ്ങനാശേരി പാതയിലും തൃശൂര്‍ – ഗുരുവായൂര്‍ പാതയിലും തിരുവനന്തപുരം – ഇടവ പാതയിലും മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം