'വാട്ട് ഡു ഐ ഹാവ് ടു ഡു ടുഡേ?'.. ഷഹറൂഖ് സെയ്ഫിയുടെ ഡയറിക്കുറിപ്പുകള്‍; അന്വേഷണം നോയിഡയിലേക്ക്

ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ തീവച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഉപേക്ഷിക്കപ്പെട്ട ബാഗ് കേന്ദ്രീകരിച്ച് അന്വേഷണം. യുപി സ്വദേശിയായ ഷഹറൂഖ് സെയ്ഫി എന്നയാളാണ് പ്രതിയെന്ന സൂചന ലഭിച്ചതോടെ റെയില്‍ പൊലീസ് നോയിഡയില്‍ എത്തി.

തീവ്രവാദ ബന്ധം സംശയിക്കുന്നതിനാല്‍ എന്‍ഐഎ സംഘവും അന്വേഷണം നടത്തും. പ്രതിയുടേതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ബാഗിലെ നോട്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ‘ഷഹ്‌റുഖ് സെയ്ഫി കാര്‍പെന്റര്‍’ എന്ന പേര് നോട്ടില്‍ എഴുതിയിട്ടുണ്ട്.

സെയ്ഫി കാര്‍പെന്റര്‍ എന്ന പേരെഴുതി വച്ച പേജിന്റെ തൊട്ടടുത്ത പേജില്‍ ഇതിന്റെ ചുരുക്കരൂപമായ ‘എസ്എസ്സി’ എന്ന് ലോഗോ വരച്ചുണ്ടാക്കിയിട്ടുണ്ട്. നോയിഡയിലെയും ഇന്ദിര മാര്‍ക്കറ്റിലെയും ചില കണക്കുകളും എഴുതിയിട്ടുണ്ട്.

ബുക്കിലെ ഓരോ പേജും തുടങ്ങുന്നത് ‘വാട്ട് ഡു ഐ ഹാവ് ടു ഡു ടുഡേ?’ എന്നാണ്. ചുവന്ന ചട്ടയുള്ള 50 പേജ് നോട്ട് ബുക്കില്‍ നിറയെ ഡയറിക്കുറിപ്പുകളാണ്. തെറ്റില്ലാത്ത ഇംഗ്ലിഷിലാണ് ഓരോ ദിവസത്തെയും പ്രവൃത്തികള്‍ എഴുതിയിരിക്കുന്നത്.

‘ഫക്രുദീന്‍ കാര്‍പെന്റര്‍’ എന്നൊരു പേരും ‘കാഫിര്‍ കാര്‍പെന്റര്‍’ എന്നും എഴുതിയിട്ടുണ്ട്. ഒരു ദിവസം തനിക്ക് ലഭിച്ചത് 500 രൂപയെന്നും തന്റെ ചിലവ് 132 രൂപയെന്നും എഴുതിയിട്ടുണ്ട്. ബുക്കിനൊപ്പം ലഭിച്ച ചെറിയ നോട്ട്പാഡില്‍ ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി എന്നീ സ്ഥലപ്പേരുകളും എഴുതിയിട്ടുണ്ട്.

ബാഗില്‍ നിന്ന് കണ്ടെത്തിയ മറ്റുവസ്തുക്കള്‍ പെട്രോള്‍, പാന്റ്‌സ്, ടി ഷര്‍ട്ട്, ടിഫിന്‍ ബോക്സ്, ഇയര്‍ബഡ്, ചാര്‍ജര്‍, ശരീരത്തിന് ഉത്തേജകമായി ഉപയോഗിക്കുന്ന ആയുര്‍വേദ കമ്പനിയുടെ കുപ്പിമരുന്ന്, മൊബൈല്‍ ഫോണ്‍, മറ്റൊരു ഫോണിന്റെ കവര്‍, കണ്ണട, പെന്‍സില്‍ മൂര്‍ച്ചയാക്കുന്ന കട്ടര്‍ എന്നിവയാണ്.

Latest Stories

ഇസ്രായേലില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍; മിസൈല്‍ ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍

കേന്ദ്ര നിയമത്തില്‍ മാറ്റം അനിവാര്യം; വനം-വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു

'തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരം, ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്'; സുരേഷ് ഗോപി

വി ശിവന്‍കുട്ടിയുടേത് ശരിയായ ദിശയിലുള്ള നടപടി; മതനിരപേക്ഷ പാരമ്പര്യത്തെ ഉയര്‍ത്തി പിടിക്കുകയാണ് ചെയ്തതെന്ന് എംവി ഗോവിന്ദന്‍

'ഒരു ഭാഷയും മറ്റൊരു ഭാഷയേക്കാൾ ഉയർന്നതോ താഴ്ന്നതോ അല്ല'; ഇംഗ്ലീഷിനെതിരെയുള്ള അമിത് ഷായുടെ പ്രസ്താവന അപലപനീയമെന്ന് മന്ത്രി വി ശിവൻകുട്ടി

കാലുയർത്തി ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കേണ്ട സീൻ മമ്മൂക്ക ചെയ്യുമോ എന്ന സംശയമുണ്ടായിരുന്നു, ഞങ്ങൾ അത് തീരെ പ്രതീക്ഷിച്ചില്ല : ശ്വേത മേനോൻ

'നില്‍ക്കക്കള്ളിയില്ലാതെ ഇന്ത്യയോട് വെടിനിര്‍ത്തലിന് അപേക്ഷിച്ചു'; ഓപ്പറേഷന്‍ സിന്ദൂറില്‍ വെളിപ്പെടുത്തലുമായി പാക് ഉപപ്രധാനമന്ത്രി; ആക്രമണം അവസാനിപ്പിക്കാന്‍ യുഎസിന്റേയും സൗദിയുടേയും കാലുപിടിച്ചു

'രാജ്ഭവൻ സെൻട്രൽ ഹാളിലെ ചിത്രം മാറ്റില്ല'; ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ

പൂര്‍വാശ്രമത്തിലെ വിചാരധാരയാണോ ഭരണഘടനയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവര്‍ണര്‍ തീരുമാനിക്കണം; ഭരണഘടന പഠിച്ചാല്‍ ഗവര്‍ണര്‍ക്ക് എല്ലാം മനസിലാകുമെന്ന് ബിനോയ് വിശ്വം

'എൽഡിഎഫ് മികച്ച വിജയം നേടും, മഴ പോലെയുള്ള കാരണങ്ങൾ കൊണ്ടാണ് പോളിംഗ് ശതമാനം കുറഞ്ഞത്'; എം സ്വരാജ്