'എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നി... ഞാന്‍ ചെയ്തു... എന്റെ പിറകില്‍ ആരുമില്ല'; ഷഹ്‌റൂഖ് സെയ്ഫിയുടെ മൊഴി

ട്രെയ്ന്‍ തീവെപ്പ് കേസില്‍ ഷഹ്‌റൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. തന്റെ പിന്നില്‍ ആരുമില്ല എന്നാണ് ഷഹ്‌റൂഖ് സെയ്ഫി പറയുന്നത്. ”എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നി… ഞാന്‍ ചെയ്തു… എന്റെ പിറകില്‍ ആരുമില്ല” എന്നാണ് അന്വേഷണ സംഘത്തോട് പ്രതി വെളിപ്പെടുത്തിയത്.

ഡല്‍ഹിയില്‍ നിന്ന് ട്രെയ്‌നിലാണ് ഞായറാഴ്ച ഷൊര്‍ണൂരില്‍ എത്തിയത്. അവിടെയുള്ള ജങ്ഷനിലെ പമ്പില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയത്. പിന്നീട് ടിക്കറ്റ് എടുക്കാതെ സംഭവം നടന്ന എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഷൊര്‍ണൂരില്‍ നിന്ന് കയറുകയായിരുന്നു എന്നാണ് ഷഹ്‌റൂഖ് മൊഴി നല്‍കിയത്.

മൊഴിയുമായി ബന്ധപ്പെട്ട് റെയില്‍വേ സ്റ്റേഷന്‍ അടക്കമുള്ള സ്ഥലങ്ങളിലെ സിസിടിവി ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്. ട്രെയ്ന്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീവച്ച കേസിലെ പ്രതി ഷഹ്‌റൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുമ്പോഴും ഇയാളുടെ ലക്ഷ്യത്തെ കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടില്ല.

ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എന്താണ്, ആരുടെയെങ്കിലും സഹായം കിട്ടിയോയെന്ന കാര്യങ്ങളിലാണ് വ്യക്തത വേണ്ടത്. ഒറ്റയ്ക്കാണ് ചെയ്തതെന്ന ഷഹ്‌റൂഖിന്റെ മൊഴി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. നിലവിലെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല എന്നാണ് സൂചന.

പ്രതി കുറ്റം സമ്മതിച്ചതായും റെയില്‍വേ ട്രാക്കില്‍ നിന്നും കിട്ടിയ ബാഗ് ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചതായും എഡിജിപി എം.ആര്‍ അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മാലൂര്‍കുന്ന് എ.ആര്‍ ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതോടെ രാവിലെ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ