'എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നി... ഞാന്‍ ചെയ്തു... എന്റെ പിറകില്‍ ആരുമില്ല'; ഷഹ്‌റൂഖ് സെയ്ഫിയുടെ മൊഴി

ട്രെയ്ന്‍ തീവെപ്പ് കേസില്‍ ഷഹ്‌റൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. തന്റെ പിന്നില്‍ ആരുമില്ല എന്നാണ് ഷഹ്‌റൂഖ് സെയ്ഫി പറയുന്നത്. ”എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നി… ഞാന്‍ ചെയ്തു… എന്റെ പിറകില്‍ ആരുമില്ല” എന്നാണ് അന്വേഷണ സംഘത്തോട് പ്രതി വെളിപ്പെടുത്തിയത്.

ഡല്‍ഹിയില്‍ നിന്ന് ട്രെയ്‌നിലാണ് ഞായറാഴ്ച ഷൊര്‍ണൂരില്‍ എത്തിയത്. അവിടെയുള്ള ജങ്ഷനിലെ പമ്പില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയത്. പിന്നീട് ടിക്കറ്റ് എടുക്കാതെ സംഭവം നടന്ന എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഷൊര്‍ണൂരില്‍ നിന്ന് കയറുകയായിരുന്നു എന്നാണ് ഷഹ്‌റൂഖ് മൊഴി നല്‍കിയത്.

മൊഴിയുമായി ബന്ധപ്പെട്ട് റെയില്‍വേ സ്റ്റേഷന്‍ അടക്കമുള്ള സ്ഥലങ്ങളിലെ സിസിടിവി ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്. ട്രെയ്ന്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീവച്ച കേസിലെ പ്രതി ഷഹ്‌റൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുമ്പോഴും ഇയാളുടെ ലക്ഷ്യത്തെ കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടില്ല.

ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം എന്താണ്, ആരുടെയെങ്കിലും സഹായം കിട്ടിയോയെന്ന കാര്യങ്ങളിലാണ് വ്യക്തത വേണ്ടത്. ഒറ്റയ്ക്കാണ് ചെയ്തതെന്ന ഷഹ്‌റൂഖിന്റെ മൊഴി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. നിലവിലെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല എന്നാണ് സൂചന.

പ്രതി കുറ്റം സമ്മതിച്ചതായും റെയില്‍വേ ട്രാക്കില്‍ നിന്നും കിട്ടിയ ബാഗ് ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചതായും എഡിജിപി എം.ആര്‍ അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മാലൂര്‍കുന്ന് എ.ആര്‍ ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതോടെ രാവിലെ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക