ടാറ്റൂ സ്റ്റുഡിയോയിലെ പീഡനകേസ്; സുജീഷിന്റെ ജാമ്യം തടയാന്‍ പൊലീസ്, ഒരു മാസത്തിനകം കുറ്റപത്രം നല്‍കും

കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയിലെ പീഡന കേസില്‍ പ്രതി സുജീഷിന്റെ ജാമ്യം തടയാനുള്ള നീക്കത്തില്‍ പൊലീസ്. കേസിന്റെ കുറ്റപത്രം ഒരു മാസത്തിനകം സമര്‍പ്പിക്കും. ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആദ്യം കുറ്റപത്രം നല്‍കുക. പ്രതിയെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

കേസില്‍ പൊലീസ് പിടിച്ചെടുത്ത സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഡി.വി.ആര്‍ ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കും. പീഡനം നടന്നതായി പറയപ്പെടുത്ത ദിവസത്തെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് നിര്‍ണ്ണായക തെളിവാകും. സൂജീഷിനെതിരെ ഉള്ള നാല് കേസുകളില്‍ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.

ടാറ്റൂ ചെയ്യാന്‍ എത്തിയ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സുജീഷിനെതിരായ കേസ്. സുജീഷ് കുറ്റം നിഷേധിച്ചു എങ്കിലും അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകളുകള്‍ ലഭിച്ചുിട്ടുണ്ടെന്ന് എറണാകുളം ഡിസിപി വി.യു കുര്യാക്കോസ് അറിയിച്ചു.

പീഡന കേസിന് പിന്നില്‍ ഗൂഢാലോചയാണെന്നാണ് സുജീഷിന്റെ മൊഴി. കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ ഗ്രൂപ്പ് തന്നെ പങ്കാളിയാക്കാന്‍ ശ്രമിച്ചു. അതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്നുള്ള പ്രതികാരമാണ് ഈ കേസെന്നും സുജീഷ് ആരോപിക്കുന്നു.

ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ നിരവധി യുവതികളാണ് പരാതി നല്‍കിയത്. കൂടുതല്‍ യുവതികള്‍ പരാതിയുമായി എത്തിയതോടെ ശനിയാഴ്ച ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗമുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സുജീഷിന്റെ ഉടമസ്ഥതത്തിലുള്ള ഇന്‍ക്ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോയുടെ ആലിന്‍ ചുവട്, ചേരാനല്ലൂര്‍ കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. ടാറ്റു ചെയ്യുന്നതിനിടെ പീഡിപ്പിച്ചു, ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം. സാമൂഹ്യ മാധ്യത്തിലൂടെയാണ് യുവതി ആരോപണമുന്നയിച്ചത്. തുടര്‍ന്ന് മീടൂ ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക