നിന്റെ അപ്പൂപ്പന്റെ അടിയന്തരത്തില്‍ പങ്കെടുക്കാന്‍ എന്നാണ് പറയേണ്ടത്, അങ്ങനെ പറയുന്നില്ല; സില്‍വര്‍ ലൈന്‍ വിഷയത്തില്‍ മാധ്യമങ്ങളെ അധിക്ഷേപിച്ച് എം. സ്വരാജ്

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ മാധ്യമങ്ങളെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. ഇത്ര വേഗത്തില്‍ എവിടേക്ക് പോകുന്നു എന്ന ചോദ്യത്തിന്, നിന്റെ അപ്പൂപ്പന്റെ അടിയന്തരത്തില്‍ പങ്കെടുക്കാന്‍ പോകുന്നു എന്നാണ് ഉത്തരം നല്‍കേണ്ടത് പക്ഷേ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിനാല്‍ അങ്ങനെ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം പുത്തനത്താണിയില്‍ നടക്കുന്ന ഇ എം എസിന്റെ ലോകം എന്ന സെമിനാറിന്റെ ഭാഗമായി ‘മാധ്യമരംഗം-ആശയ സാംസ്‌കാരിക സമരങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് എം സ്വരാജിന്റെ പരാമര്‍ശം. അതിവേഗ തീവണ്ടിപ്പാതയെ കുറിച്ചുള്ള ആലോചനകള്‍ 2012ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. അന്ന് അതിവേഗ പാതയാണ്. അര്‍ധ അതിവേഗമല്ല. ആ അതിവേഗ പാതാ പദ്ധതി മുമ്പോട്ടുവയ്ക്കുമ്പോള്‍ അതിന്റെ പ്രചാരകരായിരുന്നു മനോരമയും മാതൃഭൂമിയുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അതേ മാധ്യമങ്ങളാണ് ഇപ്പോള്‍ വേഗത്തില്‍ എവിടേക്കാണ് പോകുന്നതെന്ന് ചോദിക്കുന്നത്. വികസന പദ്ധതികള്‍ എല്‍ഡിഎഫ് കൊണ്ടു വരേണ്ട എന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും സ്വരാജ് ആരോപിച്ചു. ഇതാണ് കേരളത്തിലെ മാധ്യമങ്ങള്‍ മുമ്പോട്ടുവയ്ക്കുന്ന രീതി. മലയാളിയുടെ ജീവിതത്തിന്റെ ഗതിയെ നിര്‍ണയിക്കുന്ന ഇത്തരത്തിലുള്ള വലിയ പദ്ധതികള്‍ക്ക് മനോരമയും മാതൃഭൂമിയും എതിരാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഈ മാധ്യമങ്ങള്‍ നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ വികസനം വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അത് പിണറായി കൊണ്ടുവരേണ്ട. ഉമ്മന്‍ചാണ്ടി കൊണ്ടുവന്നാല്‍ മതിയെന്നുമാണ് മാധ്യമങ്ങളുടെ നിലപാടെന്നും സ്വരാജ് കുറ്റപ്പെടുത്തി. അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വന്യക്തമാക്കിയിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം