തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ഉമാ തോമസ്, ജോ ജോസഫിന് പാര്‍ട്ടി ഫണ്ട് ലഭിച്ചില്ല

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകകളുടെ കണക്ക് പുറത്ത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസാണ് ഏറ്റവും കൂടുതല്‍ തുക പ്രചാരണത്തിനായി ചെലവഴിച്ചത്. 36,29,807 രൂപയാണ് ഉമ തോമസിന് ചെലവായത്.പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാകപ്പെട്ട തുകയില്‍ 27,40,000 രൂപ പാര്‍ട്ടിയില്‍ നിന്നും 4,13,311 രൂപ സംഭാവനയായുമാണ് ലഭിച്ചത്.

അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് 34,84,839 രൂപയാണ് ചെലവഴിച്ചത്. 1,90,000 രൂപയാണ് സംഭാവനയായി ലഭിച്ചത്. അതേ സമയം ജോ ജോസഫിന് പാര്‍ട്ടി വിഹിതം ലഭിച്ചിട്ടില്ലെന്നാണ് കളക്ടറേറ്റില്‍ നിന്ന് തിരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ രേഖയില്‍ പറഞ്ഞിരിക്കുന്നത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ പ്രചാരണത്തിനായി 31,13,719 രൂപയാണ് ചെലവഴിച്ചത്. ഇതില്‍ 16,00,052 രൂപ പാര്‍ട്ടി നല്‍കിയതാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ തുക ചെലവഴിച്ചിരിക്കുന്നത് ഇപ്രകാരമാണ്; മന്‍മഥന്‍ 1,83,765 രൂപ, ബോസ്‌കോ കളമശേരി 40,718 രൂപ, ജോമോന്‍ ജോസഫ് 15,250, അനില്‍ നായര്‍ 28,508, സി.പി.ദിലീപ്നായര്‍ 1,92,000.

40 ലക്ഷം രൂപയാണ് നിയമസഭ തfരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവാക്കാന്‍ കഴിയുന്ന പരമാവധി തുക.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ