രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് വീഡിയോ കോൺഫറൻസിങ് വഴി ഇന്ത്യൻ എംബസിയിൽ നിന്ന് വിദേശത്തുള്ള അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയത്.
ഹൈക്കോടതി മാർഗനിർദേശങ്ങൾ അനുസരിച്ചാണ് മജിസ്‌ട്രേറ്റ് കോടതി വീഡിയോ കോൺഫറൻസിങ് വഴി മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. നേരത്തേ അന്വേഷണസംഘവും വീഡിയോ കോൺഫറൻസിങ് വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോടതിക്ക് മുന്നിലും അതിജീവിത ഇതേ മൊഴി തന്നെ ആവർത്തിച്ചതായാണ് വിവരം.
മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് ജനുവരി 11-ന് പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യത്തെ കൂടിക്കാഴ്ചയിൽതന്നെ രാഹുൽ ഹോട്ടൽമുറിയിൽവെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൂന്നാമത്തെ പരാതിയിലും പറഞ്ഞിരുന്നത്.