രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

സംസ്ഥാനത്ത് ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകുമെന്നും അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി കെ. രാജന്‍.

ശാരീരികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പോലെ തന്നെ മാനസികമായ അസ്വാസ്ഥ്യങ്ങളും, ഒരു ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കുമെന്ന പ്രതീക്ഷയും കെ രാജന്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങളോടൊപ്പം ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തീപ്പിടിത്തം, പാമ്പ് കടി മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയില്‍ ജാഗ്രത പാലിക്കണമെന്ന് എല്ലാ വകുപ്പുകളോടും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഒപ്പം പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ധാരാളം വെള്ളം കുടിച്ചും അവശ്യമായ ശാരീരിക വിശ്രമം എടുത്തുകൊണ്ടും പ്രതിരോധിക്കാന്‍ കഴിയണം. പകല്‍ സമയത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് ഒരു ലോക്ക്ഡൗണിന്റെ മാനസികാവസ്ഥയോടുകൂടി തുരാന്‍ കഴിയുന്നവര്‍ അങ്ങനെ തുടരണം. പ്രത്യേകിച്ച് ഹൃദ്രോഗം, പ്രമേഹം, ചര്‍മരോഗങ്ങള്‍, ക്യാന്‍സര്‍ പോലെയുള്ള ആരോഗ്യപ്രശ്‌നമുള്ളവര്‍ പ്രത്യേകമായി ശ്രദ്ധിക്കണം. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കുട്ടികളും ആല്‍ബനിസം പോലെയുള്ള രോഗങ്ങളുള്ളവര്‍ സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് ഒരു സെല്‍ഫ് ലോക്ക് ഡൗണിന് വിധേയമാകണമെന്നാണ് അഭ്യര്‍ഥന. രണ്ടുമൂന്നുദിവസത്തേക്ക് അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം.

ലോക്കല്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. തൊഴിലിടങ്ങളില്‍ ആളുകള്‍ക്ക് ആവശ്യമായ വിശ്രമം നല്‍കണമെന്നും റവന്യു മന്ത്രി പറഞ്ഞു. തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട നിര്‍ദേശം നേരത്തേ തന്നെ നല്‍കിയിട്ടുണ്ട്. ആനകള്‍ക്ക് ചൂട് ഏല്‍ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംഘാടകരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആന ഇടഞ്ഞുപോകാതിരിക്കാന്‍ ചാക്ക്, ചവിട്ടി പോലെയുള്ളവ ഉപയോഗിച്ച് എപ്പോഴും വെള്ളം കൊടുത്ത് തണുപ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന