ആറ്റിങ്ങലില്‍ യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു, എസ്.ഐക്ക് എതിരെ പരാതി

തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവാവ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തിന് ഇരയായതായി പരാതി. ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി എന്ന പേരില്‍ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് കുഴിമുക്ക് സ്വദേശി അരുണ്‍രാജ് പരാതി ഉന്നയിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ എസ്.ഐ രാഹുലിനെതിരെ യുവാവ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി. ഓട്ടോ തൊഴിലാളിയാണ് അരുണ്‍രാജ്.

ഇന്നലെയാണ് ആറ്റിങ്ങലിലെ ബാറിനുള്ളില്‍ രണ്ട് മദ്യപസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. അരുണ്‍രാജ് ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വൈദ്യ പരിശോധന നടത്തിയ ശേഷം സ്‌റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്.

ബാറിലെ സംഘര്‍വുമായി ബന്ധമില്ലെന്നാണ് അരുണ്‍രാജ് പറയുന്നത്. ഭക്ഷണം വാങ്ങാനായി പോയതാണെന്നും, സംഘര്‍ഷം തടയാനാണ് താന്‍ ശ്രമിച്ചതെന്നും അരുണ്‍ പറഞ്ഞു. വലിയകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

അതേസമയം മര്‍ദ്ദിച്ചിട്ടില്ലെന്നും ബാറില്‍ നടന്ന സംഘര്‍ഷത്തില്‍ ഉണ്ടായ പാടുകളാവാം എന്നുമാണ് പൊലീസ്് നല്‍കിയ വിശദീകരണം. സംംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി അറിയിച്ചു.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'