ആറ്റിങ്ങലില്‍ യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു, എസ്.ഐക്ക് എതിരെ പരാതി

തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവാവ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തിന് ഇരയായതായി പരാതി. ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി എന്ന പേരില്‍ കസ്റ്റഡിയില്‍ എടുത്ത് പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് കുഴിമുക്ക് സ്വദേശി അരുണ്‍രാജ് പരാതി ഉന്നയിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ എസ്.ഐ രാഹുലിനെതിരെ യുവാവ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി. ഓട്ടോ തൊഴിലാളിയാണ് അരുണ്‍രാജ്.

ഇന്നലെയാണ് ആറ്റിങ്ങലിലെ ബാറിനുള്ളില്‍ രണ്ട് മദ്യപസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. അരുണ്‍രാജ് ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വൈദ്യ പരിശോധന നടത്തിയ ശേഷം സ്‌റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്.

ബാറിലെ സംഘര്‍വുമായി ബന്ധമില്ലെന്നാണ് അരുണ്‍രാജ് പറയുന്നത്. ഭക്ഷണം വാങ്ങാനായി പോയതാണെന്നും, സംഘര്‍ഷം തടയാനാണ് താന്‍ ശ്രമിച്ചതെന്നും അരുണ്‍ പറഞ്ഞു. വലിയകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

അതേസമയം മര്‍ദ്ദിച്ചിട്ടില്ലെന്നും ബാറില്‍ നടന്ന സംഘര്‍ഷത്തില്‍ ഉണ്ടായ പാടുകളാവാം എന്നുമാണ് പൊലീസ്് നല്‍കിയ വിശദീകരണം. സംംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി അറിയിച്ചു.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം