പരാതി നല്‍കാനെത്തിയപ്പോള്‍ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടെന്ന് യുവതി; സി.ഐ സുധീറിനെതിരെ കൂടുതല്‍ ആരോപണങ്ങൾ

മോഫിയയുടെ മരണത്തിന് പിന്നാലെ ആലുവ സി.ഐ സുധീറിനെതിരെ പരാതിയുമായി യുവതി രംഗത്ത്. പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കാനെത്തിയ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് യുവതി ആരോപിച്ചു.

ഭര്‍തൃവീട്ടിലെ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പരാതി പറയാനാണ് യുവതി സ്റ്റേഷനില്‍ ചെന്നത്. എന്നാല്‍ പരാതിയില്‍ നടപടി സ്വീകരിക്കാനോ, മൊഴി എടുക്കാനോ സി.ഐ തയ്യാറായില്ല. ശനിയാഴ്ച വൈകിട്ട് സ്‌റ്റേഷനിലെത്തിയ യുവതിയെ മണിക്കൂറുകളോളം അവിടെ ഇരുത്തിയ ശേഷം പിറ്റേന്ന് 11 മണിയോടെ ഭീഷണിപ്പെടുത്തി പറഞ്ഞയക്കുകയായിരുന്നു. ‘എടീ’ എന്നാണ് സി.ഐ. വിളിച്ചിരുന്നത്.

സ്‌റ്റേഷനില്‍ വച്ച് മോഫിയയെ കണ്ടിരുന്നു. സിഐ ഒച്ച വച്ച് സംസാരിക്കുന്നത് കേട്ടിരുന്നുവെന്നും, മോഫിയ വളരെ വിഷമിച്ചാണ് തിരികെ പോയതെന്നും യുവതി പറഞ്ഞു. സിഐയുടേത് സ്ത്രീവിരുദ്ധ നിലപാടെന്ന് പരാതിക്കാരി ആരോപിച്ചു. ഒരു ദിവസം മുഴുവനും സ്‌റ്റേഷനില്‍ ഇരുന്നിട്ടും തനിക്ക് നീതി ലഭിച്ചില്ല. വനിതാ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാതായതോടെയാണ് പൊലീസിനെ സമീപിച്ചത്. രാത്രി 12 മണിയായിട്ടും പരാതി കേല്‍ക്കാന്‍ സിഐ തയ്യാറായില്ല. തന്നോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞുവെന്ന് പരാതിക്കാരി പറഞ്ഞു.

ഇതിന് മുമ്പും സിഐക്കെതിരെ നിരവധി ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. ഉത്ര വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റിയത്. 2020 ജൂണില്‍ അഞ്ചല്‍ ഇടമുളയ്ക്കലില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദേഹം എത്തിച്ചതിലും സുധീറിനെതിരെ പരാതിയുണ്ടായിരുന്നു. രണ്ട് കേസിലും ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം നടന്നിട്ടുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക