ആശ പ്രവര്‍ത്തകരുടെ സമരം കൂടുതല്‍ ശക്തമാകുന്നു; നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച്

ആശ പ്രവര്‍ത്തകരുടെ സമരം കൂടുതല്‍ ശക്തമാകുന്നു. ഇന്ന് ആശ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. ആശ പ്രവര്‍ത്തകരുടെ സമരം ആരംഭിച്ച് 21ാം ദിവസമാണിത്. ഇന്ന് നിയമസഭ സമ്മേളനം നടക്കുന്നതിനിടയിലാണ് ആശ പ്രവര്‍ത്തകര്‍ സമരവുമായി നിയമസഭയിലേക്കെത്തിയത്. നിയമസഭയ്ക്കുള്ളിലും ആശ പ്രവര്‍ത്തകരുടെ സമരം വലിയ ചര്‍ച്ചയായിട്ടുണ്ട്.

നേരത്തെ ഡിഎച്ച്എസ്സിന്റെ മുന്നിലും സെക്രട്ടേറിയേറ്റിന്റെ മുന്നിലുമായിരുന്നു ആശ പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം എന്ന നിലപാടിലാണ് ആശ പ്രവര്‍ത്തകര്‍. നിലവിലുള്ള ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ അനുവദിക്കുക, കുടിശ്ശികത്തുക നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്.

അതേസമയം ആശ വര്‍ക്കര്‍മാരുടെ സമരത്തെ തള്ളി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആശമാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം കേരളത്തിലാണെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് ആരോഗ്യമന്ത്രി. അതേസമയം പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. 100 കോടിയാണ് കേന്ദ്രം നല്‍കേണ്ടത്. 10,000 നും 13,000 ത്തിനും ഇടയില്‍ തുക 90% ആശമാര്‍ക്കും ലഭിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രം ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ