ആശ പ്രവര്‍ത്തകരുടെ സമരം കൂടുതല്‍ ശക്തമാകുന്നു; നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച്

ആശ പ്രവര്‍ത്തകരുടെ സമരം കൂടുതല്‍ ശക്തമാകുന്നു. ഇന്ന് ആശ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. ആശ പ്രവര്‍ത്തകരുടെ സമരം ആരംഭിച്ച് 21ാം ദിവസമാണിത്. ഇന്ന് നിയമസഭ സമ്മേളനം നടക്കുന്നതിനിടയിലാണ് ആശ പ്രവര്‍ത്തകര്‍ സമരവുമായി നിയമസഭയിലേക്കെത്തിയത്. നിയമസഭയ്ക്കുള്ളിലും ആശ പ്രവര്‍ത്തകരുടെ സമരം വലിയ ചര്‍ച്ചയായിട്ടുണ്ട്.

നേരത്തെ ഡിഎച്ച്എസ്സിന്റെ മുന്നിലും സെക്രട്ടേറിയേറ്റിന്റെ മുന്നിലുമായിരുന്നു ആശ പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം എന്ന നിലപാടിലാണ് ആശ പ്രവര്‍ത്തകര്‍. നിലവിലുള്ള ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ അനുവദിക്കുക, കുടിശ്ശികത്തുക നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്.

അതേസമയം ആശ വര്‍ക്കര്‍മാരുടെ സമരത്തെ തള്ളി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആശമാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം കേരളത്തിലാണെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് ആരോഗ്യമന്ത്രി. അതേസമയം പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. 100 കോടിയാണ് കേന്ദ്രം നല്‍കേണ്ടത്. 10,000 നും 13,000 ത്തിനും ഇടയില്‍ തുക 90% ആശമാര്‍ക്കും ലഭിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്രം ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി