രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ ആത്മീയ അന്തരീക്ഷം തകര്‍ക്കാനാവില്ല; ക്ഷേത്ര പരിസരത്ത് കാവിക്കൊടി സ്ഥാപിക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി

ക്ഷേത്ര ഭരണ സമിതി തീരുമാനത്തിന് എതിരായി ക്ഷേത്ര പരിസരത്ത് കാവിക്കൊടി സ്ഥാപിക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി. രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ ആത്മീയ അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജ വിജയ രാഘവന്റെ ഉത്തരവ്. ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളായ ക്ഷേത്രങ്ങളുടെ വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങള്‍കൊണ്ട് തകര്‍ക്കാനാവില്ലെന്നും കോടതി അറിയിച്ചു.

പാര്‍ത്ഥസാരഥി ഭക്തജനസമിതി എന്ന സംഘടനയിലെ പ്രവര്‍ത്തകരായ ശ്രീനാഥ്, ഇന്ദ്രജിത്ത് എന്നിവരാണ് ഹര്‍ജി നല്‍കിയത്. കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പ്രത്യേകാവസരങ്ങളിലും ചടങ്ങുകളിലും സ്ഥാപിക്കുന്ന കാവിക്കൊടിക്ക് സംരക്ഷണം അനുവദിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

2022ല്‍ ഭക്തരുടെ ക്ഷേമത്തിനായി സ്ഥാപിച്ച സംഘടനയാണ് പാര്‍ത്ഥസാരഥി ഭക്തജനസമിതിയെന്നാണ് ഹര്‍ജിയിലെ അവകാശവാദം. എന്നാല്‍ ഹരജിക്കാരിലൊരാള്‍ ഒന്നിലേറെ ക്രിമിനല്‍ കേസിലെ പ്രതിയാണെന്നും, രാഷ്ട്രീയപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാവിക്കൊടി സ്ഥാപിക്കാനാണ് ഹര്‍ജിക്കാരുടെ ശ്രമമെന്നും ഈ ആവശ്യം അംഗീകരിച്ചാല്‍ ക്ഷേത്രത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ക്ഷേത്ര ഭരണസമിതി ബാനറും പതാകകളും കാണിക്ക വഞ്ചിക്ക് 100 മീറ്റര്‍ പരിസരത്ത് സ്ഥാപിക്കാന്‍ പാടില്ലെന്ന് ക്ഷേത്ര ഭരണ സമിതിയുടെ തന്നെ തീരുമാനമുണ്ട്. ഇത്തരം പതാകകള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളിയത്. നിയമപരമായ ആരാധന മാത്രമേ പാടുള്ളൂവെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക