രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ ആത്മീയ അന്തരീക്ഷം തകര്‍ക്കാനാവില്ല; ക്ഷേത്ര പരിസരത്ത് കാവിക്കൊടി സ്ഥാപിക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി

ക്ഷേത്ര ഭരണ സമിതി തീരുമാനത്തിന് എതിരായി ക്ഷേത്ര പരിസരത്ത് കാവിക്കൊടി സ്ഥാപിക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി. രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ ആത്മീയ അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജ വിജയ രാഘവന്റെ ഉത്തരവ്. ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളായ ക്ഷേത്രങ്ങളുടെ വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങള്‍കൊണ്ട് തകര്‍ക്കാനാവില്ലെന്നും കോടതി അറിയിച്ചു.

പാര്‍ത്ഥസാരഥി ഭക്തജനസമിതി എന്ന സംഘടനയിലെ പ്രവര്‍ത്തകരായ ശ്രീനാഥ്, ഇന്ദ്രജിത്ത് എന്നിവരാണ് ഹര്‍ജി നല്‍കിയത്. കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പ്രത്യേകാവസരങ്ങളിലും ചടങ്ങുകളിലും സ്ഥാപിക്കുന്ന കാവിക്കൊടിക്ക് സംരക്ഷണം അനുവദിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

2022ല്‍ ഭക്തരുടെ ക്ഷേമത്തിനായി സ്ഥാപിച്ച സംഘടനയാണ് പാര്‍ത്ഥസാരഥി ഭക്തജനസമിതിയെന്നാണ് ഹര്‍ജിയിലെ അവകാശവാദം. എന്നാല്‍ ഹരജിക്കാരിലൊരാള്‍ ഒന്നിലേറെ ക്രിമിനല്‍ കേസിലെ പ്രതിയാണെന്നും, രാഷ്ട്രീയപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാവിക്കൊടി സ്ഥാപിക്കാനാണ് ഹര്‍ജിക്കാരുടെ ശ്രമമെന്നും ഈ ആവശ്യം അംഗീകരിച്ചാല്‍ ക്ഷേത്രത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ക്ഷേത്ര ഭരണസമിതി ബാനറും പതാകകളും കാണിക്ക വഞ്ചിക്ക് 100 മീറ്റര്‍ പരിസരത്ത് സ്ഥാപിക്കാന്‍ പാടില്ലെന്ന് ക്ഷേത്ര ഭരണ സമിതിയുടെ തന്നെ തീരുമാനമുണ്ട്. ഇത്തരം പതാകകള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളിയത്. നിയമപരമായ ആരാധന മാത്രമേ പാടുള്ളൂവെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ