തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാംദിനം സ്ഥാനാര്‍ത്ഥികള്‍ വീണ്ടും ജനങ്ങള്‍ക്ക് മുമ്പില്‍; വേറിട്ട മാതൃകയുമായി എറണാകുളം, കയ്യടിച്ച് കേരളം

തിരഞ്ഞെടുപ്പ് കഴിഞ്ഞ് സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും നന്ദി അറിയിച്ച് പതിവു ജീവിതത്തിലേക്ക് മടങ്ങുമ്പോള്‍ എറണാകുളത്ത് നിന്ന് ഒരു വേറിട്ട കാഴ്ച്ച. മുന്നണി വ്യത്യാസമില്ലാതെയാണ് ഇക്കാര്യത്തില്‍ എറണാകുളം കേരളത്തിനും രാജ്യത്തിനും മാതൃക സൃഷ്ടിച്ചതെന്ന് പറയേണ്ടി വരും. തിരഞ്ഞെടുപ്പിന് പ്രചാരണത്തിനായി ഉപയോഗിച്ച ബോര്‍ഡുകള്‍ പോസ്റ്ററുകള്‍ എന്നിവ വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിനം തന്നെ സ്ഥാനാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യാന്‍ തുടങ്ങി.

സാധാരണഗതിയില്‍ ദിവസങ്ങളും മാസങ്ങളും തിരഞ്ഞെടുപ്പിന് പ്രചാരണത്തിനായി ഉപയോഗിച്ച ബോര്‍ഡുകള്‍ പോസ്റ്ററുകള്‍ എന്നിവ തെരുവുകളുടെ ഭംഗി നശിപ്പിച്ച് നില്‍ക്കുകയാണ് പതിവ്. ഇക്കുറി അതിന് മാറ്റം വേണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ തീരുമാനിക്കുകയായിരുന്നു.

ഇടപ്പള്ളി ലുലു മാളിന് സമീപത്ത് സ്ഥാപിച്ചിരുന്ന 40 അടി ഉയരമുള്ള സ്വന്തം കൗട്ടൗട്ട് നീക്കിയാണ് ഹൈബി ഈഡന്‍ പ്രവര്‍ത്തകരോട് ഒപ്പം ശുദ്ധീകരണത്തില്‍ പങ്കാളിയായി മാറിയത്. ഒരാഴ്ച്ച കൊണ്ട് പ്രചാരണ സമാഗ്രികള്‍ നീക്കുമെന്നും ഹൈബി അറിയിച്ചു. രണ്ടു ദിവസത്തിനകം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ പി രാജീവ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ് എഫ് ഐ അടക്കമുള്ള ഇടതുപക്ഷ സംഘടനകള്‍ ഇതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ടൗണ്‍ ഹാളിന് സമീപത്തെ മതിലിലെ ചുവരെഴുത്ത് മായ്ച്ചാണ് അല്‍ഫോന്‍സ് കണ്ണന്താനം മാതൃക കാണിച്ചത്. അദ്ദേഹവും പ്രവര്‍ത്തകര്‍ക്ക് പ്രചാരണ സമാഗ്രികള്‍ നീക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക