സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന വിധിയെന്ന് പ്രോസിക്യൂഷന്‍; വിചാരണ കോടതിയില്‍നിന്നു പരിപൂര്‍ണനീതി കിട്ടിയില്ല; 'കൂട്ടബലാത്സംഗത്തിന് നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കിയ വിധി നിരാശാജനകം'

വിചാരണക്കോടതിയില്‍നിന്നു പരിപൂര്‍ണനീതി കിട്ടിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാര്‍. ശിക്ഷാവിധി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഐപിസി 376- ഡി പ്രകാരം പാര്‍ലമെന്റ് പറഞ്ഞിട്ടുള്ള ഏറ്റവും മിനിമം ശിക്ഷ മാത്രമാണ് ഈ കോടതി നല്‍കിയിട്ടുള്ളതെന്നും ശിക്ഷാവിധിയില്‍ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാര്‍ പറഞ്ഞു.

കൂട്ടബലാത്സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വര്‍ഷം. ശിക്ഷാവിധി സമൂഹത്തിനു അങ്ങേയറ്റം തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. ശിക്ഷാവിധി കുറഞ്ഞു പോയതില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നുവെന്നും അജകുമാര്‍ പറഞ്ഞു.

പ്രോസിക്യൂഷന് ഇത് തിരിച്ചടിയാണോ എന്ന ചോദ്യത്തിന് അല്ലെന്നും തെളിവുകള്‍ ഉള്ളത് കൊണ്ടാണല്ലോ അവരെ ശിക്ഷിച്ചതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. തെളിവുകള്‍ ഏതാണ് കോടതി സ്വീകരിക്കാതിരുന്നതെന്ന് വിധി പകര്‍പ്പ് വായിക്കാതെ പറയാനാവില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. വിധി വായിച്ചതിന് ശേഷം അതിനകത്ത് മതിയായ നടപടി സ്വീകരിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ശിക്ഷയില്‍ നിരാശനാണ്, മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുള്ളതാണ്, ഈ ഗൂഢാലോചന വെച്ച് ഒരു കുറ്റകൃത്യം ചെയ്യുന്ന പ്രതികള്‍ക്ക് ഏറ്റവും മിനിമം ശിക്ഷ നല്‍കിയത് സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. നീതിപീഠത്തിനും നല്‍കുന്നത്.

20 വര്‍ഷമെന്നത് പാര്‍ലമെന്റ് നിര്‍ണയിച്ച ഏറ്റവും കുറവ് ശിക്ഷയാണ്. അതിന് മുകളില്‍ ഏത്ര വേണമെങ്കിലും കോടതിയ്ക്ക് കൊടുക്കാം. കുറ്റം തെളിഞ്ഞ സ്ഥിതിയ്ക്ക് 20 വര്‍ഷമെന്നത് ഒരു കോടതിയുടെ ഔദാര്യമല്ല പ്രോസിക്യൂഷന്റെ അവകാശമാണെന്നും ശക്തമായ ഭാഷയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

എനിക്ക് ഈ കേസിനെ സംബന്ധിച്ച് യാതൊരു നിരാശയുമില്ല. ഈ പാസ്‌പോര്‍ട്ട് കിട്ടുന്നതിന് വേണ്ടിയാണ് ഞാന്‍ കഴിഞ്ഞ മൂന്നര വര്‍ഷം ഈ കോടതിയ്ക്കകത്ത് വെന്തുനീറിയത്. ആ ഞങ്ങളനുഭവിച്ചിട്ടുള്ള പ്രയാസങ്ങളെല്ലാം പിന്നീട് വേണ്ട സ്ഥലങ്ങളില്‍ വേണ്ട വിധത്തില്‍ അവതരിപ്പിക്കും. അതിനുള്ള പരിഹാരങ്ങള്‍ നേടും.

മേല്‍ക്കോടതികളില്‍ നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയാണ് തീര്‍ച്ചയായുമുള്ളതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ