നവജാത ശിശുവിനെ കിണറ്റിലിട്ട് കൊലപ്പെടുത്തിയത് അമ്മ; രോഗബാധിതനായ കുഞ്ഞിനെ വളര്‍ത്താന്‍ നിവര്‍ത്തിയില്ലെന്ന് മൊഴി

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കുട്ടിയുടെ അമ്മയെന്ന് പൊലീസ്. പോത്തന്‍കോട് മഞ്ഞമല സ്വദേശിനിയായ സുരിത-സജി ദമ്പതികളുടെ മകന്‍ ശ്രീദേവിന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സുരിത മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ വളര്‍ത്താന്‍ നിവര്‍ത്തിയില്ലാതെ രോഗബാധിതനായ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുരിത പൊലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ നൂല് കെട്ട് പോലും നടത്താന്‍ പണമില്ലായിരുന്നു. അതിനാല്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുരിതയുടെ മൊഴി.

പ്രസവത്തെ തുടര്‍ന്ന് സുരിത മഞ്ഞുമലയിലെ സ്വന്തം വീട്ടിലായിരുന്നു താമസം. പുലര്‍ച്ചെ രണ്ടരയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് സുരിത തന്റെ മാതാവിനെയും സഹോദരിയെയും അറിയിച്ചത്. കുട്ടിയെ കാണാനില്ലെന്ന വിവരം സുരിതയുടെ സഹോദരിയാണ് പോത്തന്‍കോട് പൊലീസിനെ അറിയിച്ചത്.

തുടര്‍ന്ന് പൊലീസും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ ടവല്‍ കിണറ്റിന്‍കരയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഈ സമയം വീടിന്റെ പിന്‍വാതില്‍ തുറന്ന് കിടന്നതും സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് കിണറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ സാഹചര്യ തെളിവുകളെല്ലാം സുരിതയ്ക്ക് എതിരായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് സുരിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ശ്രീദേവ്. ഇവരുടെ മൂത്ത മകന് അഞ്ച് വയസ് പ്രായമുണ്ട്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി