പൊലീസിന്റെ മൂന്നാംമുറയില്‍ കാലിന് പൊട്ടലെന്ന് ജവാന്‍; 301 ലൈറ്റ് റെജിമെന്റില്‍ നിന്ന് സന്ദേശം; സൈനികന് വേണ്ടി ഇന്ത്യന്‍ ആര്‍മിയെത്തി

പൊലീസ് മര്‍ദ്ദനത്തില്‍ കാലിന് പൊട്ടലുണ്ടായെന്ന പരാതി നല്‍കിയ ജവാനെ സൈനികാശുപത്രിയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശിലെ 301 ലൈറ്റ് റെജിമെന്റില്‍ ഇഎംഇ വിഭാഗത്തിലെ സൈനികന്‍ പുല്‍പ്പള്ളി സ്വദേശി അജിത്തിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കണ്ണൂര്‍ സൈനികാശുപത്രിയിലേക്ക് മാറ്റിയത്.

പുല്‍പ്പള്ളി ക്ഷേത്രത്തിലെ സീതാദേവി-ലവകുശ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ബൈക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് അജിത്തും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് പൊലീസ് സൈനികനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായാണ് പരാതി.

സൈനികന്റെ ബന്ധുക്കള്‍ 301 ലൈറ്റ് റെജിമെന്റില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സൈന്യം ഇടപെടുകയായിരുന്നു. അതേസമയം പൊലീസ് സൈനികന്റെ ആരോപണങ്ങളെല്ലാം നിഷേധിച്ചു. അജിത്തിനെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയതെന്നും ആ സമയം ആരുടെയെങ്കിലും ചവിട്ട് കൊണ്ട് കാലിന് പരിക്കേറ്റതാകാമെന്നുമാണ് പൊലീസിന്റെ വാദം.

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി