കപ്യാര്‍ പണിയിലും മികവ് പുലര്‍ത്തി അതിഥി തൊഴിലാളി; ചാത്തങ്കേരി ഇടവക ശുശ്രൂഷകന്‍ ഝാര്‍ഖണ്ഡ് സ്വദേശി

കേരളത്തിലെ സര്‍വ്വ തൊഴില്‍ മേഖലകളിലും അതിഥി തൊഴിലാളികളുടെ സാന്നിധ്യം പ്രകടമാണ്. അതിഥി തൊഴിലാളികള്‍ ഇല്ലെങ്കില്‍ കേരളത്തിലെ പല തൊഴില്‍ മേഖലകളും നിലച്ചുപോകുമെന്ന അവസ്ഥയാണ് നിലവില്‍. ആദ്യ കാലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രമായിരുന്നു അതിഥി തൊഴിലാളികള്‍ക്ക് പ്രാതിനിധ്യം.

കാലം മുന്നോട്ട് പോകുന്നതിന് അനുസൃതമായി സര്‍വ്വ മേഖലകളിലും അതിഥി തൊഴിലാളികളെ ചേര്‍ത്തു നിറുത്തുന്ന കാഴ്ചയാണ് കേരളത്തില്‍. ഒടുവില്‍ ആത്മീയ പ്രവര്‍ത്തനങ്ങളിലും അതിഥി തൊഴിലാളികളുടെ സാന്നിധ്യം കേരളത്തില്‍ ആവശ്യമായി വന്നിട്ടുണ്ട്. അതിന് ഒരു ഉദാഹരണമാണ് സംസ്ഥാനത്തെ ഒരു ക്രൈസ്തവ ദേവാലയത്തില്‍ അതിഥി തൊഴിലാളി കപ്യാരായി സേവനം അനുഷ്ഠിക്കുന്നത്.

പത്തനംതിട്ട തിരുവല്ലയ്ക്കടുത്തുള്ള ചാത്തങ്കേരി സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയിലാണ് ഝാര്‍ഖണ്ഡ് സ്വദേശി പ്രകാശ് കണ്ഡുല്‍ന കപ്യാരായി ജോലി നോക്കുന്നത്. അതും അഞ്ച് വര്‍ഷമായി. 120ലധികം വര്‍ഷം പഴക്കമുള്ള ദേവാലയത്തിലെ ഇടവക ശുശ്രൂഷകനാകാന്‍ ആളെ ലഭിക്കാത്തതാണ് പ്രകാശിനെ തിരഞ്ഞെടുക്കാന്‍ കാരണമായത്. ഝാര്‍ഖണ്ഡിലെ പ്രകാശിന്റെ കുടുംബം ക്രൈസ്തവമത വിശ്വാസികളാണ്.

ഒഡീഷ സ്വദേശിനിയായ പ്രകാശിന്റെ ഭാര്യയും രണ്ട് മക്കളും മാര്‍ത്തോമ സഭാംഗങ്ങളായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്നു. ക്രൈസ്തവ വിശ്വാസികളുടെ കുടിയേറ്റവും ജനസംഖ്യ പ്രതിസന്ധിയും ദേവാലയങ്ങളുമായി ബന്ധപ്പെട്ട ആത്മീയ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. അതിഥി തൊഴിലാളിയായ പ്രകാശില്‍ പള്ളി വികാരിയ്ക്കും നാട്ടുകാര്‍ക്കും വലിയ മതിപ്പാണ്. പ്രകാശിന് മലയാളം പറയാനോ എഴുതാനോ വായിക്കാനോ കഴിയില്ല. എന്നാല്‍ എന്ത് ജോലിയും ഇയാളെ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്നാണ് പള്ളി വികാരി എബ്രഹാം ചെറിയാന്‍ പറയുന്നത്.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ