സണ്ണിലിയോണ്‍ പങ്കെടുക്കാനിരുന്ന ഫാഷന്‍ ഷോയില്‍ തലേന്ന് അടിപൊട്ടി; നിലവാരമില്ലാത്ത വസ്ത്രങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് ചേരിതിരിഞ്ഞ് സംഘര്‍ഷം; പൊലീസ് ഷോ നിര്‍ത്തിവയ്പ്പിച്ചു

സണ്ണിലിയോണ്‍ പങ്കെടുക്കുമെന്ന് പ്രചാരണം നടത്തിയ ഫാഷന്‍ ഷോയില്‍ സംഘര്‍ഷം. കോഴിക്കോട് സരോവരം കാലിക്കട്ട് ട്രേഡ് സെന്ററില്‍ നടന്ന പരിപാടിക്കിടെയാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. പങ്കെടുക്കാന്‍ എത്തിയവരും സംഘാടകരും തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് സംഘര്‍ഷത്തിലേക്കെത്തിയത്. ഇതേ തുടര്‍ന്ന് പൊലീസ് എത്തി ഷോ നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.

സംഘാടകര്‍ നിലവാരമില്ലാത്ത വസ്ത്രങ്ങള്‍ നല്‍കിയെന്നതായിരുന്നു പ്രധാന പരാതി. കൂടാതെ കുട്ടികള്‍ക്ക് റാംപ് വാക്കിന് അവസരം നല്‍കിയതുമില്ല. ഇതായിരുന്നു ഷോയില്‍ പങ്കെടുക്കാനെത്തിയവരെ പ്രകോപിപ്പിച്ചത്. പ്രതിഷേധക്കാരെ ബൗണ്‍സര്‍മാര്‍ തടയാന്‍ ശ്രമിച്ചതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. സംഘര്‍ഷം ശക്തമായതോടെ സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് ഇടപെട്ട് ഫാഷന്‍ ഷോ നിര്‍ത്തി വയ്പ്പിക്കുകയായിരുന്നു.

ഫാഷന്‍ റേയ്‌സ്-വിന്‍ യുവര്‍ പാഷന്‍ എന്ന പേരില്‍ ഡിസൈന്‍ ഷോയും, ഗോള്‍ഡന്‍ റീല്‍സ് ഫിലിം അവാര്‍ഡ്‌സ് എന്ന പേരിലുമായിരുന്നു മൂന്നു ദിവസത്തെ പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിയുടെ രണ്ടാം ദിവസമായിരുന്നു ഇന്നലെ. ആദ്യ ദിനം മുതലേ സംഘാടനത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുതായി മത്സരാര്‍ത്ഥികള്‍ പറയുന്നു. ഏപ്രില്‍ മാസം മുതല്‍ തന്നെ പരിപാടിയ്ക്ക് വലിയ പ്രചാരണം നടത്തിയിരുന്നു. ഫാഷന്‍ രംഗത്ത് മുന്‍ പരിചയമില്ലാത്തവര്‍ക്കും പങ്കെടുക്കാമെന്ന രീതിയിലായിരുന്നു പ്രചാരണം.

പങ്കെടുക്കുന്ന ഒരാള്‍ക്ക് 6,000 രൂപ ചിലവ് വരുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ പണം മുന്‍കൂര്‍ നല്‍കണമെന്നായിരുന്നു നിബന്ധന. മത്സരത്തിനാവശ്യമായ വസ്ത്രങ്ങള്‍ക്ക് പുറമേ പ്രമുഖ ചലച്ചിത്ര താരങ്ങളും ഫാഷന്‍ വിദഗ്ധരും കാറ്റ് വാക്ക് പരിശീലനം നല്‍കുമെന്നും സംഘാടകര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനങ്ങളില്‍ പലതും നടപ്പായില്ലെന്നാണ് പങ്കെടുക്കാനെത്തിയവരുടെ പരാതി.

Latest Stories

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി