സണ്ണിലിയോണ്‍ പങ്കെടുക്കാനിരുന്ന ഫാഷന്‍ ഷോയില്‍ തലേന്ന് അടിപൊട്ടി; നിലവാരമില്ലാത്ത വസ്ത്രങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് ചേരിതിരിഞ്ഞ് സംഘര്‍ഷം; പൊലീസ് ഷോ നിര്‍ത്തിവയ്പ്പിച്ചു

സണ്ണിലിയോണ്‍ പങ്കെടുക്കുമെന്ന് പ്രചാരണം നടത്തിയ ഫാഷന്‍ ഷോയില്‍ സംഘര്‍ഷം. കോഴിക്കോട് സരോവരം കാലിക്കട്ട് ട്രേഡ് സെന്ററില്‍ നടന്ന പരിപാടിക്കിടെയാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. പങ്കെടുക്കാന്‍ എത്തിയവരും സംഘാടകരും തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് സംഘര്‍ഷത്തിലേക്കെത്തിയത്. ഇതേ തുടര്‍ന്ന് പൊലീസ് എത്തി ഷോ നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.

സംഘാടകര്‍ നിലവാരമില്ലാത്ത വസ്ത്രങ്ങള്‍ നല്‍കിയെന്നതായിരുന്നു പ്രധാന പരാതി. കൂടാതെ കുട്ടികള്‍ക്ക് റാംപ് വാക്കിന് അവസരം നല്‍കിയതുമില്ല. ഇതായിരുന്നു ഷോയില്‍ പങ്കെടുക്കാനെത്തിയവരെ പ്രകോപിപ്പിച്ചത്. പ്രതിഷേധക്കാരെ ബൗണ്‍സര്‍മാര്‍ തടയാന്‍ ശ്രമിച്ചതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. സംഘര്‍ഷം ശക്തമായതോടെ സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് ഇടപെട്ട് ഫാഷന്‍ ഷോ നിര്‍ത്തി വയ്പ്പിക്കുകയായിരുന്നു.

ഫാഷന്‍ റേയ്‌സ്-വിന്‍ യുവര്‍ പാഷന്‍ എന്ന പേരില്‍ ഡിസൈന്‍ ഷോയും, ഗോള്‍ഡന്‍ റീല്‍സ് ഫിലിം അവാര്‍ഡ്‌സ് എന്ന പേരിലുമായിരുന്നു മൂന്നു ദിവസത്തെ പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിയുടെ രണ്ടാം ദിവസമായിരുന്നു ഇന്നലെ. ആദ്യ ദിനം മുതലേ സംഘാടനത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുതായി മത്സരാര്‍ത്ഥികള്‍ പറയുന്നു. ഏപ്രില്‍ മാസം മുതല്‍ തന്നെ പരിപാടിയ്ക്ക് വലിയ പ്രചാരണം നടത്തിയിരുന്നു. ഫാഷന്‍ രംഗത്ത് മുന്‍ പരിചയമില്ലാത്തവര്‍ക്കും പങ്കെടുക്കാമെന്ന രീതിയിലായിരുന്നു പ്രചാരണം.

പങ്കെടുക്കുന്ന ഒരാള്‍ക്ക് 6,000 രൂപ ചിലവ് വരുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ പണം മുന്‍കൂര്‍ നല്‍കണമെന്നായിരുന്നു നിബന്ധന. മത്സരത്തിനാവശ്യമായ വസ്ത്രങ്ങള്‍ക്ക് പുറമേ പ്രമുഖ ചലച്ചിത്ര താരങ്ങളും ഫാഷന്‍ വിദഗ്ധരും കാറ്റ് വാക്ക് പരിശീലനം നല്‍കുമെന്നും സംഘാടകര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വാഗ്ദാനങ്ങളില്‍ പലതും നടപ്പായില്ലെന്നാണ് പങ്കെടുക്കാനെത്തിയവരുടെ പരാതി.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി