'യൂത്ത് കോണ്‍ഗ്രസുകാരെ ഡിവൈ എഫ് ഐക്കാര്‍ മര്‍ദ്ദിക്കുകയല്ല, രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു,അതിനിയും തുടരും' മുഖ്യമന്ത്രി

നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ച ഡി വൈ എഫ് ഐക്കാരെ പരസ്യമായി ന്യായീകരിച്ച് മുഖ്യമന്ത്രി. ഡി വൈ എഫ് ഐക്കാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിക്കുകയായിരുന്നില്ല, ബസിന് മുന്നില്‍ ചാടിയവരുടെ ജീവിന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനിയും തുടരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

യൂത്ത് കോണ്‍ഗ്രസുകാരുടേത് പ്രതിഷേധമല്ല ആക്രണമോല്‍സുകതയാണ്, അത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കു്ന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. ഓടുന്ന വാഹനത്തിന് മുന്നില്‍ ചാടി പ്രതിഷേധിക്കുകയെന്നാല്‍ വലിയ അപകടം ഉണ്ടാക്കുകയെന്നാണര്‍ത്ഥം. അത് എന്തെല്ലാം പ്രചാരണങ്ങള്‍ക്ക് ഇടയാക്കും.

ജനാധിപത്യത്തിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങള്‍ക്ക് തങ്ങള്‍ എതിരല്ല. എന്നാല്‍ ഓടുന്ന വാഹനത്തിന് മുന്നില്‍ കരിങ്കൊടിയുമായി ചാടിവീണാല്‍ എന്തായിരിക്കും ഫലം എന്നും മുഖ്യമന്ത്രി ചോദിച്ചു. വെറും പ്രതിഷേധമല്ല ഇത്. നിലവിലെ അന്തരീഷം മാറ്റി മറിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ജനങ്ങളുമായി സംവദിക്കുക എന്നതാണ് നവകേരളാസദസിലൂടെ ഉദ്ദേശിച്ചത് എന്നാല്‍ ഇപ്പോള്‍ അതൊരു വലിയ ബഹുജന പരിപാടിയായി പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതില്‍ നിരാശപ്പെടുന്നവരാണ് ഇത്തരം പ്രതിഷേധങ്ങളുമായി മുന്നോട്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി