വ്യാപാരിക്ക് എതിരായ പോക്‌സോ ആരോപണം, എസ്‌.ഐയുടെ മകളുടെ പരാതി വ്യാജമെന്ന് ക്രൈംബ്രാഞ്ച്

കണ്ണൂര്‍ പയ്യന്നൂരില്‍ വ്യപാരിക്കെതിരായ പോക്‌സോ പരാതി എസ്‌ഐ കെട്ടിച്ചമച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. എസ്‌ഐയുടെ മകള്‍ നല്‍കിയ പോക്‌സോ പരാതിയാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. വ്യപാരിയായ ഷമീം ആയിട്ടുണ്ടായ തര്‍ക്കത്തിന് പ്രതികാരമായാണ് 16 കാരിയായ സ്വന്തം മകളെക്കൊണ്ട് എസ്‌ഐ പരാതി നല്‍കിച്ചത്. വിവരം പുറത്ത് വന്നതോടെ എസ്‌ഐക്കെതിരെ നടപടി എടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യന്നൂര്‍ പെരുമ്പയിലെ ബേക്കറിയില്‍ കേക്ക് വാങ്ങാന്‍ എത്തിയതായിരുന്നു എസ്‌ഐ. കാര്‍ അടുത്തുള്ള ടയര്‍ സര്‍വ്വീസ് കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട ശേഷമാണ് ബേക്കറിയിലേക്ക് പോയത്. എന്നാല്‍ സര്‍വ്വീസിന് വരുന്ന മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് ആയത് കൊണ്ട് കാര്‍ മാറ്റിയിടാന്‍ മാനേജരായ ഷമീം ആവശ്യപ്പെട്ടു. ഇതിന് അടുത്ത ദിവസം വൈകിട്ട് പൊലീസ് ജീപ്പില്‍ സ്ഥലത്തെത്തിയ എസ്‌ഐ കടയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് കാണിച്ച് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

ഇതേ തുടര്‍ന്ന് ഷമീം മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നല്‍കിയിരുന്നു. എസ്‌ഐയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ ഇയാളെ സ്ഥലം മാറ്റി. ഇതിന് പ്രതികാരമായിട്ടാണ് സ്വന്തം മകളെ കൊണ്ട് ഷമീമിനെതിരെ വ്യാജ പീഡന പരാതി നല്‍കിച്ചത്. താന്‍ ബേക്കറിയില്‍ കേക്ക് വാങ്ങുന്നതിനിടെ കാറിലിരുന്ന മകളെ ഷമീം കയറിപ്പിടിച്ചെന്നായിരുന്നു ആരോപണം.

എസ്‌ഐയുടേത് വ്യാജ ആരോപണമാണെന്ന് ഷമീം എസ്പിയെ കണ്ട് വ്യക്തമാക്കി. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ഡിവൈഎസ്പി മനോജ് കുമാറിന്റെ രണ്ട് മാസത്തെ അന്വേഷണത്തിന് ഒടുവില്‍ കേസ് വ്യാജമാണെന്ന് റിപ്പോര്‍ട്ട് നല്‍കി. അന്വേഷണത്തില്‍ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും പരിശോധിച്ച ശേഷമായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്. എസ്‌ഐക്ക് എതിരെ ശിക്ഷാനടപടികളിലേക്ക് കടക്കുന്ന കാര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തീരുമാനം എടുത്തിട്ടില്ല. പോക്‌സോ പരാതി ആയതിനാലാണ് എസ്‌ഐയുടേയും മകളുടേയും പേര് വിവരങ്ങള്‍ പുറത്ത് വിടാത്തത്.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു