എറണാകുളം ജില്ലയിലെ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി കളക്ടര്‍

എറണാകുളം ജില്ലയിലെ വിവിധ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. ദേശീയപാതകളിലും പൊതുമരാമത്ത് റോഡുകളിലുമുള്ള കുഴികള്‍ അടിയന്തരമായി അടയ്ക്കാനാണ് നിര്‍ദേശം.

ഇതുസംബന്ധിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കളക്ടര്‍ ഡോ രേണു രാജ് നിര്‍ദേശിച്ചിരിക്കുന്നത്. പത്ത് ദിവസത്തിനകം പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ദുരന്ത നിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ദേശീയ പാത അതോറിട്ടി ,കൊച്ചി പ്രൊജക്റ്റ് മാനേജര്‍, പി.ഡബ്ല്യു.ഡി. എന്‍.എച്ച്, കൊടുങ്ങല്ലൂര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി (റോഡ്സ് ), എറണാകുളം/മൂവാറ്റുപുഴ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി (ബ്രിഡ്ജസ് ),എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ,എറണാകുളം, അര്‍ബന്‍ അഫയേഴ്സ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കാണ് കളക്ടര്‍ അടിയന്തര നിര്‍ദേശം നല്‍കിയത്.

Latest Stories

ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി; അദാനി ഗ്രൂപ്പിനെതിരെ യുഎസ് അന്വേഷണമെന്ന് വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്

'അൻവറിന്റെ നാടകത്തിന് കുടുംബം മറുപടി നൽകി'; പി വി അൻവറിനെ വിമർശിച്ച വി വി പ്രകാശിൻ്റെ പഴയ പോസ്റ്റ് പങ്കിട്ട് വി ടി ബൽറാം

എന്തൊരു നടനാണ്, അദ്ദേഹത്തിന് മാത്രമേ ഈ സിനിമ ചെയ്യാൻ കഴിയൂ; 'തുടരും' ഗംഭീരം : സെൽവരാഘവൻ

പി വി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥി; അന്‍വറിന്റെ ഒരു സെറ്റ് പത്രിക തള്ളി

'കൂടുതൽ സ്ഥാനാർത്ഥികൾ വരുന്നത് മത്സരത്തിന് ആവേശം നൽകും, ജനങ്ങളിൽ നിന്ന് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്'; എം സ്വരാജ്

ട്രോളുകൾ എനിക്ക് വിഷയമല്ല, പെർഫ്യൂമിന് കൊടുത്ത ഷർട്ട് ഇപ്പോഴുമുണ്ട്; ദേഹത്ത് അടിക്കാറില്ല മണത്ത് നോക്കുക മാത്രമാണ് ചെയ്യാറുള്ളത് ; രേണു സുധി

'ഹാപ്പി ബെര്‍ത്ത് ഡേ സുചി', ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍; ആശംസയുമായി ആരാധകരും

ഭർത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭർതൃവീട്ടിൽ താമസിക്കാം, ഇറക്കിവിടാനാകില്ലെന്ന് ഹൈക്കോടതി; ഉത്തരവ് ജസ്റ്റിസ് എംബി സ്‌നേഹലതയുടേത്

'പൊതുജനാരോഗ്യം കണക്കിലെടുക്കാം, നിയന്ത്രണം തുടരാം'; പണം വച്ചുള്ള ഓൺലൈൻ ഗെയിമിനുള്ള പാതിരാനിയന്ത്രണം ശരിവച്ച് മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി