മൂന്നു വര്‍ഷത്തിനുള്ളില്‍ പരമാവധി വേഗം; വന്ദേഭാരത് അഞ്ച് മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡ് എത്തും; കേരളത്തില്‍ റെയില്‍വേയ്ക്ക് 2033 കോടി അനുവദിച്ച് കേന്ദ്രം

വന്ദേഭാരതിലൂടെ കേരളത്തിന് ലഭിക്കുക അടിപൊളി യാത്രാ അനുഭവമായിരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ്. പുതിയ ട്രെയിനിനെ കേരളത്തിലെ യുവജനം അടിപൊളി വന്ദേഭാരത്’ എന്നാണ് പറയുന്നത്. ട്രാക്ക് വികസനം പൂര്‍ത്തിയാകുന്നതോടെ മൂന്നുവര്‍ഷം കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് അഞ്ചര മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാന്‍ കഴിയും.

34 വര്‍ഷം കൊണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്നും മന്ത്രി പറഞ്ഞു. 35 വര്‍ഷമാണ് വന്ദേഭാരത് ട്രെയിനിന്റെ പ്രവര്‍ത്തന കാലാവധി. 180 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ പരമാവധി വേഗം. കേരളത്തിലെ ട്രാക്കിലെ വളവുകള്‍ നികത്താനും സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്താനും നടപടികള്‍ ആരംഭിച്ചു. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ഈ വര്‍ഷം 2033 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്. കളരിപ്പയറ്റിന്റെയും കഥകളിയുടെയും ആയുര്‍വേദത്തിന്റെയും നാട്ടില്‍ വന്ദേ ഭാരതിലൂടെ പുതിയ ആകര്‍ഷണം കൂടി ലഭിച്ചുവെന്നും അദേഹം പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡേയ്ക്കുള്ള ആദ്യയാത്ര െആരംഭിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് ട്രെയിന്‍ യാത്ര ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ മോദി വന്ദേഭാരതിന്റെ സി വണ്‍ കോച്ചില്‍ കയറി. അതിനു ശേഷം സി2 കോച്ചില്‍ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂര്‍ എംപിയും മോദിക്കൊപ്പം വന്ദേഭാരതില്‍ എത്തിയിരുന്നു. വിമാനത്താവളത്തില്‍ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ശശിതരൂര്‍ എംപി, മന്ത്രി ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

10.20-ഓടെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി, 10.50ഓടെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോയായാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വഴിയരികില്‍ കാത്തുനിന്ന ബി.ജെ.പി. പ്രവര്‍ത്തകരെ അദ്ദേഹം കൈവീശി അഭിസംബോധന ചെയ്തു.

Latest Stories

മുഖത്തെ രോമങ്ങൾ കാരണം​ 'ഗോഡ്സില്ല' എന്ന് വിളിച്ച് കളിയാക്കി; വെളിപ്പെടുത്തലുമായി ഗായിക ജൊനിറ്റ ഗാന്ധി

'ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും പദവി റദ്ദാക്കണം'; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ക്യാപ്റ്റൻസി നോക്കി ഇരിക്കരുത്, നിനക്ക് വിധിച്ചിട്ടുളളതല്ല അത്, ഇം​ഗ്ലണ്ടിനെതിരെ പന്ത് ശ്രദ്ധിക്കേണ്ട കാര്യത്തെ കുറിച്ച് മുൻ ഇന്ത്യൻ താരം

പ്രായം മുപ്പതില്‍ താഴെ, കവര്‍ച്ചയും ഹണി ട്രാപ്പും ഉള്‍പ്പെടെ എന്തും ചെയ്യും; സംസ്ഥാനത്ത് മൂന്ന് യുവതികള്‍ക്ക് കാപ്പ ചുമത്തി പൊലീസ്

ഇറാന്‍ അത് അംഗീകരിച്ചില്ലെങ്കില്‍ വിഡ്ഢിത്തം; ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് ട്രംപ്

കളളപ്പണം വെളുപ്പിക്കൽ കേസിൽ റോബർട്ട് വാദ്രയ്ക്ക് വീണ്ടും ഇഡി സമൻസ്; ഇന്ന് ഹാജരാകണം

‘ഇറാനെ ആക്രമിച്ച ഇസ്രയേൽ ദുഃഖിക്കേണ്ടി വരും, നിലനിൽപ്പ് തന്നെ ഇല്ലാതാകും’; ഇസ്രയേലിന് മുന്നറിയിപ്പുമായി തുർക്കി

സഞ്ജുവിനോട് കാണിച്ച അവ​ഗണന ബിസിസിഐ ഇപ്പോൾ ആ താരത്തോടും കാട്ടുന്നു, എന്ത് തെറ്റാണ് അവൻ നിങ്ങളോട് ചെയ്തത്, തുറന്നടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റർ

'എല്ലാത്തിനും കാരണം ഒബാമയും ആ ട്രൂഡോയും, നാല് വര്‍ഷം മുമ്പ് ട്രംപ് പ്രസിഡന്റായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു യുദ്ധമുണ്ടാകില്ലായിരുന്നു'; ജി7 ഉച്ചകോടിയിലും ട്രംപിന്റെ വീരവാദം; പക്ഷേ പതിവ് പോലെ കണക്കങ്ങോട്ട് ശരിയാവുന്നില്ല!

'ഒരു അപകടവും സംഭവിച്ചിട്ടില്ല', ബോട്ടിൽ ആളുമുണ്ടായിരുന്നില്ല; 'കാന്താര' സെറ്റിലെ ബോട്ട് അപകടത്തിൽ വിശദീകരണവുമായി നിർമ്മാതാവ്