ക്യാമറ റെക്കോഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

തിരുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രന്‍ തടഞ്ഞ കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് താന്‍ നേരത്തെ അറിയിച്ചിരുന്നതായി ഡ്രൈവര്‍ യദു. ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡ് ആണ് നഷ്ടമായിരിക്കുന്നത്.

ബസില്‍ ക്യാമറയുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. ഇനി ബസ് തന്നെ കാണാതാകുന്ന സ്ഥിതിയുണ്ടാകും. ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നത് താന്‍ ശ്രദ്ധിച്ചിരുന്നെന്നും യദു പറഞ്ഞു. സംഭവത്തിന് ശേഷം ബസ് കെഎസ്ആര്‍ടിസിയുടെ കസ്റ്റഡിയിലായിരുന്നെന്നും യദു കൂട്ടിച്ചേര്‍ത്തു.

ഡിപ്പോയില്‍ നിറുത്തിയിട്ടിരുന്ന ബസ് താന്‍ കണ്ടിരുന്നു. എന്നാല്‍ ഇപ്പോഴാണ് ബസ് പൊലീസ് പരിശോധിക്കുന്നത്. കമ്മീഷ്ണര്‍ ഓഫീസില്‍ ബുധനാഴ്ച പോയിരുന്നു. എന്നാല്‍ പൊലീസ് മുന്‍വിധിയോടെയാണ് പെരുമാറിയത്. മേയറെ താന്‍ അശ്ലീലം കാണിച്ചെന്ന തരത്തിലാണ് പൊലീസ് പെരുമാറിയതെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി