ബജറ്റ് നിരാശാജനകം; കേന്ദ്ര ഫണ്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്: കെ. സുരേന്ദ്രന്‍

സംസ്ഥാന ബജറ്റ് ജനങ്ങളെ നിരാശരാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബജറ്റില്‍ സാധാരണക്കാര്‍ക്ക് ഇളവുകള്‍ ഒന്നും നല്‍കിയില്ല. കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് ധനമന്ത്രി ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

തൊഴിലവസരങ്ങള്‍ ഒന്നും സൃഷ്ടിക്കാതെ തൊഴില്‍രഹിതരെ കൂടുതല്‍ അവഗണിക്കുകയാണ്. കേന്ദ്ര പദ്ധതികള്‍ അല്ലാതെ സ്ത്രീകള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും കേരളത്തിന്റെ വകയായി ഒന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കേന്ദ്രം കുറച്ച നികുതി ഇളവ് സംസ്ഥാനവും ഏര്‍പ്പെടുത്തിയിരു്‌നനെങ്കില്‍ വില വര്‍ധനയുടെ ആഘാതം കുറയ്ക്കാമായിരുന്നു എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി വരുമാനം വര്‍ധിപ്പിച്ചപ്പോള്‍ കേരളം കേന്ദ്രവിരുദ്ധ പ്രസ്താവനയുമായി നടക്കുകയായിരുന്നു. ജിഎസ്ടി നടപ്പിലാക്കുന്നതില്‍ സംഭവിച്ച വീഴ്ചയുടെ ഭവിഷ്യത്താണ് സംസ്ഥാനം അനുഭവിക്കുന്നത്. ജിഎസ്ടിയെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എതിര്‍ത്ത സംസ്ഥാനം തെറ്റ് തുറന്ന് സമ്മതിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രബജറ്റിന്റെ പുനര്‍വായന മാത്രമാണ് സംസ്ഥാന ബജറ്റ്. സംസ്ഥാനത്ത് കേന്ദ്രപദ്ധതികള്‍ മാത്രമാണ് നടപ്പിലാക്കുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന 90 ശതമാനം പദ്ധതികളും കേന്ദ്രവിഹിതം ഉപയോഗിച്ച് നടപ്പാക്കുന്നവയാണ്. എന്നിട്ടും കേരളത്തിന്റെ വികസനത്തിന് കേന്ദ്രം തടസം നില്‍ക്കുന്നു എന്നാണ് ധനമന്ത്രി പറയുന്നത്. ഇത് വിചിത്രമാണെന്നും സുരേന്ദ്രന്‍ പറയുന്നു.

റോഡ് വികസനം, മെഡിക്കല്‍ കോളജുകളുടെ അഡീഷണല്‍ ബ്ലോക്ക് പണിയുന്നതും എല്ലാം പൂര്‍ണമായി കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്. പ്രതിവര്‍ഷം വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌ക്കരണങ്ങള്‍ക്കായി 1000 കോടി കേന്ദ്രം നല്‍കുന്നു. ഉള്‍നാടന്‍ ജലഗതാഗത പദ്ധതി കേന്ദ്രത്തിന്റേതാണ്.കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ 90 ശതമാനവും കേന്ദ്രമാണ് വഹിക്കുന്നത്. കേന്ദ്രഫണ്ട് കൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. വലിയ വികസന മുരടിപ്പാണ് കേരളം നേരിടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കടക്കെണിയില്‍നിന്നും അടുത്ത കാലത്തൊന്നും കേരളം രക്ഷപ്പെടില്ലെന്ന കാര്യം ഉറപ്പായി. വില വര്‍ധന തടയാന്‍ പ്രത്യേക ഫണ്ട് എന്ന് പറയുന്നത് തോമസ് ഐസക് ഡാമില്‍ നിന്ന് മണല്‍ വാരി 2000 കോടി ഉണ്ടാക്കിയ പോലെയുള്ള മണ്ടത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

സഞ്ജുവിന് മുകളിൽ പന്ത് വരണം ലോകകപ്പ് ടീമിൽ, അതിന് രണ്ട് കാരണങ്ങൾ ഉണ്ട്; അവകാശവാദവുമായി ഗൗതം ഗംഭീർ

IPL 2024: ഹാര്‍ദ്ദിക്കിനെ വിമര്‍ശിക്കുന്നവര്‍ അതിനുള്ള യോഗ്യതയുണ്ടോ എന്ന് സ്വയം പരിശോധിക്കണം; ഇന്ത്യന്‍ ഓള്‍റൗണ്ടറെ പിന്തുണച്ച് ഗംഭീര്‍

ആ വൃത്തികേട് ഞാൻ കാണിക്കില്ല സർ, അത് എന്നോട് ആവശ്യപ്പെടരുത് നിങ്ങൾ; നിതീഷ് റാണ ഹർഷ ഭോഗ്ലെയോട് പറഞ്ഞത് ഇങ്ങനെ

ആ പരിപ്പ് ഇവിടെ വേവില്ല...; മമ്മൂട്ടിക്കെതിരെ സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണം, പിന്തുണയുമായി മന്ത്രിമാരും എംപിയും

'ഭർത്താവിൻ്റെ ആക്രമണം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനക്ക് അപമാനം'; വനിത കമ്മീഷൻ അധ്യക്ഷ

നിങ്ങൾ പരിശീലകനായാൽ യുവതാരങ്ങളുടെ കാര്യം സെറ്റ് ആണ്, സൂപ്പർ പരിശീലകനെ ഇന്ത്യൻ കോച്ച് ആക്കാൻ ആഗ്രഹിച്ച് ബിസിസിഐ; ഇനി എല്ലാം അയാൾ തീരുമാനിക്കും

മഴക്കാലത്തിന് മുന്നോടിയായി റോഡുകളലെ കുഴികള്‍ അടക്കുന്നതിനും അറ്റകുറ്റപ്പണിക്കും മുന്‍ഗണന; പ്രത്യേക സംഘത്തെ നിയോഗിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇത് അത്ര എളുപ്പമല്ല..; അമ്മയ്‌ക്കൊപ്പം വളര്‍ന്ന് മകള്‍! ശോഭനയുടെയും നാരായണിയുടെയും ഡാന്‍സ് റീല്‍, വൈറല്‍

IPL 2024: ബിസിസിഐ തന്നെ വിലക്കിയില്ലായിരുന്നെങ്കില്‍ ഡല്‍ഹി ഇതിനോടകം പ്ലേഓഫില്‍ കയറിയേനെ എന്ന് പന്ത്, അഹങ്കാരമെന്ന് ആരാധകര്‍

ടി20 ലോകകപ്പ് 2024: പ്ലേയിംഗ് ഇലവനില്‍ സഞ്ജുവോ, പന്തോ?; ചിലര്‍ക്ക് രസിക്കാത്ത തിരഞ്ഞെടുപ്പുമായി ഗൗതം ഗംഭീര്‍