കോണ്‍ഗ്രസില്‍ വീണ്ടും പോര് മുറുകുന്നു; സുധീരന്റെ പ്രസ്താവനയ്ക്ക് വില കല്‍പ്പിക്കുന്നില്ലെന്ന് കെ സുധാകരന്‍; പാര്‍ട്ടിയില്‍ രണ്ട് ഗ്രൂപ്പിന് പകരം അഞ്ച് ഗ്രൂപ്പുകളായെന്ന് വിഎം സുധീരന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും തമ്മില്‍ പോര് മുറുകുന്നു. വിഎം സുധീരന്റെ പ്രസ്താവനകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്നും അവ പൂര്‍ണ്ണമായും തള്ളിക്കളയുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. സുധീരന്റെ പ്രസ്താവനകള്‍ അസ്ഥാനത്തുള്ളവയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

വിഎം സുധീരന്‍ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സംസ്‌കാരമാണെന്നും കെപിസിസി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും മുന്‍പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. അതേസമയം സുധാകരന്റെ പ്രതികരണത്തിന് മറുപടിയുമായി സുധീരനും രംഗത്തെത്തിയിട്ടുണ്ട്.

വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കെപിസിസി അധ്യക്ഷന്‍ പറയുന്നതെന്നും സുധാകരന്റെ പ്രതികരണം തെറ്റിദ്ധാരണജനകമെന്നും വിഎം സുധീരന്‍ പ്രതികരിച്ചു. പാര്‍ട്ടി വിട്ടു എന്ന് താന്‍ പറഞ്ഞിട്ടില്ല. പുതിയ നേതൃത്വം വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്തത് താനാണെന്നും ഗ്രൂപ്പ് നോക്കാതെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ 2016ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍ക്കില്ലായിരുന്നെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

കഴിവ് നോക്കാതെയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. അതില്‍ താന്‍ ദുഃഖിതനായിരുന്നു. സുധാകരനും സതീശനും വന്നപ്പോള്‍ ഈ സ്ഥിതി മാറും എന്ന് വിചാരിച്ചു. സുധാകരനോട് ഡിസിസി പ്രസിഡന്റുമാരെ നിയമിച്ച രീതി ശരിയല്ലെന്ന് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡിന് കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ലെന്നും സുധീരന്‍ ആരോപിച്ചു.

രാഹുല്‍ ഗാന്ധിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും രണ്ട് വര്‍ഷമായി ഒന്നിനും പരിഹാരമായില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ രണ്ട് ഗ്രൂപ്പിന് പകരം അഞ്ച് ഗ്രൂപ്പുകള്‍ ആയി. ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഗ്രൂപ്പുകള്‍ വന്നതോടെയാണ് പരിപാടികളില്‍ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചതെന്നും സുധീരന്‍ പ്രതികരിച്ചു.

സുധാകരന്‍ പല കാര്യങ്ങളും തിരുത്തിയിട്ടുണ്ടെന്നും തനിക്കെതിരെ പറഞ്ഞതും തിരുത്തുമെന്നും പറഞ്ഞ സുധീരന്‍ കെ സുധാകരന്‍ ഔചിത്യ രാഹിത്യം കാട്ടിയെന്നും ആരോപിച്ചു. സുധാകരന്‍ തന്റെ പ്രതികരണത്തോട് മറുപടി പറയേണ്ടത് കെപിസിസി യോഗത്തിലായിരുന്നുവെന്നും വ്യക്തമാക്കി.

Latest Stories

അവനെ അടുത്ത സീസണിൽ ​ഗുജറാത്ത് കൈവിടും, എത്ര കോടി കൊടുത്തിട്ടും ഒരു ഉപകാരവുമില്ല, എന്നാൽ ശ്രദ്ധിക്കേണ്ടത്.. തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

പിഡിപി പീഡിത വിഭാഗം; ജമാഅത്തെ ഇസ്സാമി ലോക വര്‍ഗീയ ശക്തി; രണ്ടു പേരും ഒരുപോലെയല്ല; നിലമ്പൂരില്‍ എല്ലാ വര്‍ഗീയവാദികളെയും യുഡിഎഫ് കൂട്ടുപിടിക്കുന്നുവെന്ന് ഗോവിന്ദന്‍

നിലമ്പൂരില്‍ അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകം; എം സ്വരാജ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍

സിപിഐയില്‍ ചക്കിളത്തിപ്പോര്, പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന് ആ സ്ഥാനത്തിരിക്കാനുള്ള കഴിവില്ലെന്ന് നേതാക്കളുടെ ശബ്ദരേഖ; 'അയാള്‍ പുണ്യാളനാകാന്‍ നോക്കുകയാണ്'

രാജ്യത്തെ കൊവിഡ് കേസുകള്‍ 7000ലേക്ക്; കേരളത്തില്‍ ആക്ടീവ് കേസുകള്‍ 2000 കടന്നു

കത്തിയമരുന്ന കപ്പലിൽ 2240 ടൺ ഇന്ധനം, പരിസ്ഥിതിക്ക് അപകടരമായ 20,000 കിലോ ഗ്രാം വസ്തുക്കൾ; കേരള തീരത്ത് കൂടുതൽ ജാഗ്രത

അദ്ദേഹം ചെയ്യുന്നത് പോലെ ആർക്കും സാധിക്കില്ല, ശ്രീനിവാസൻ സാറിന്റെ വലിയ ഫാൻ ആണ് ഞാൻ: ചേരൻ

എല്ലാത്തിനും കാരണം ഞാനാണ്. അങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു, അതെല്ലാം എന്റെ പിഴവ് മൂലം സംഭവിച്ചത്, വെളിപ്പെടുത്തലുമായി ധോണി

'ഞാനായിരുന്നു മസ്‌ക് എങ്കില്‍ ഇങ്ങോട്ട് വിളിച്ചേനേ'; ഇലോണ്‍ മസ്‌കിനെ കുറിച്ചുള്ള ചോദ്യത്തിന് ട്രംപിന്റെ മറുപടി

രാജമൗലി ചിത്രത്തിലെ വേഷം വിക്രം നിരസിച്ചോ? എങ്കിൽ നടന് നഷ്ടമെന്ന് ആരാധകർ