സഭയില്‍ നന്ദിപ്രമേയ ചര്‍ച്ച ഇന്ന്, വിമര്‍ശനം കടുപ്പിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം

നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് രാവിലെ നിയമസഭയില്‍ ആരംഭിക്കും. മൂന്ന് ദിവസമാണ് ചര്‍ച്ച നടക്കുക. സഭയില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നയപ്രഖ്യാപനം പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാനും, വിമര്‍ശനങ്ങള്‍ കടുപ്പിക്കാനുമാണ് പ്രതിപക്ഷ നീക്കം.

സര്‍ക്കാരും ഗവര്‍ണറും ഒത്തുകളിക്കുകയാണ് എന്നാണ് പ്രതിപക്ഷ ആരോപണം. നയപ്രഖ്യാപനത്തിന് മുന്നോടിയായി സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഉണ്ടായ പ്രശ്‌നങ്ങളും, ലോകായുക്ത ഭേദഗതിയും, സിലവര്‍ ലൈനും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉന്നയിക്കും. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും അതിക്രമങ്ങളും സഭയില്‍ ഉയര്‍ത്തും.

ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളും, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ അഴിമതിയും, കെ.എസ്.ഇ.ബി വിഷയവുമെല്ലാം ചൂണ്ടിക്കാട്ടി യു.ഡി.എഫ് ശക്തമായി പ്രതിഷേധിക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. സഭ ചേരുമ്പോഴും ഇക്കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നേക്കും.

Latest Stories

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം