'35 രൂപയ്ക്ക് പാരഗണ്‍ ഹോട്ടലില്‍ ഗംഭീര ഊണ്‍ കിട്ടും; ജനകീയ എന്ന പേര് ഇല്ലന്നേയുള്ളൂ'; ജനകീയ ഹോട്ടലുകളിലെ വിലവര്‍ദ്ധനയില്‍ സര്‍ക്കാരിന് എതിരെ ടി സിദ്ധീഖ്

സര്‍ക്കാര്‍ സഹായത്തോടെ കുടുംബശ്രീ യൂണിറ്റുകള്‍ നടത്തുന്ന ജനകീയ ഹോട്ടലിലെ ഊണിന് വില ഉയര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ടി സിദ്ധീഖ് എംഎല്‍എ. ജനകീയ ഹോട്ടലുകളില്‍ 20 രൂപയ്ക്ക് നല്‍കിയിരുന്ന ഊണിന് ഇനിമുതല്‍ 30 രൂപയാണ് നല്‍കണം. പുതിയ വില അനുസരിച്ച് പാഴ്സല്‍ ഊണിന് 35 രൂപ നല്‍കണം. ഇതിനെതിരെയാണ് സിദ്ധീഖ് രംഗത്തെത്തിയിരിക്കുന്നത്.

ജിയോ സിം അംബാനി ഫ്രീ കൊടുത്തത് ഓര്‍മ്മ വരുന്നു, ഓരോ ബിസിനസ് ഐഡിയകള്‍.. കൊള്ളാം… ആ ‘ജനകീയ’ എന്ന പേര് അതിമനോഹരമായിരിക്കുന്നു… 35 രൂപയ്ക്ക് പ്രശസ്തമായ കോഴിക്കോട് പാരഗണ്‍ ഹോട്ടലില്‍ ഗംഭീര ഊണ്‍ കിട്ടും… ജനകീയ എന്ന പേര് ഇല്ല എന്നേയുള്ളൂവെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

ഒന്നാം വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായായിരുന്നു ഒന്നാം പിണറായി സര്‍ക്കാരാണ് 20 രൂപ നല്‍കി ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറക്കിയത്. കുടുംബശ്രീ പ്രവര്‍ത്തകരാണ് ജനകീയ ഹോട്ടലുകള്‍ നടത്തുന്നത്. സാധാരണ ഗതിയില്‍ ഓരോ ജനകീയ ഹോട്ടലിനും വില്‍പനക്ക് അനുസരിച്ച് നാല് മുതല്‍ 10 വരെ ജീവനക്കാരാണുള്ളത്.

പച്ചക്കറിക്ക് അടക്കം വന്‍ വില ഉയര്‍ന്നതോടെ ജനകീയ ഹോട്ടലുകള്‍ വന്‍ പ്രതിസന്ധിയാണ് നേരിട്ടത്. ഇതിന് വില വര്‍ദ്ധനവിലൂടെ ഒരു പരിധിവരെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്.

Latest Stories

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം