'ആനുകൂല്യങ്ങള്‍ നല്‍കാതെ വഞ്ചിക്കുന്നു'; കൊച്ചിയില്‍ നാളെ മുതല്‍ അനശ്ചിതകാല സമരം പ്രഖ്യാപിച്ച് ജീവനക്കാര്‍; ഓണ്‍ലൈന്‍ ഭക്ഷണവിതരണം തടസപ്പെടും

സ്വിഗ്ഗി ആനുകൂല്യങ്ങള്‍ നല്‍കാതെ വഞ്ചിക്കുന്നുവെന്ന് ജീവനക്കാര്‍. കൊച്ചിയില്‍ നാളെ മുതല്‍ അനശ്ചിതകാല സമരം പ്രഖ്യാപിച്ചു. മിനിമം വേതന നിരക്ക് ഉയര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ വീണ്ടും സ്വിഗ്ഗി നിരസിച്ചതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്. ഇന്നലെ സ്വിഗ്ഗി കേരള സോണ്‍ മേധാവികള്‍ ചര്‍ച്ച നടത്തിയെങ്കിലും ജീവനക്കാരുടെ ആവശ്യങ്ങളില്‍ തീരുമാനമായില്ല. ഉപഭോക്താക്കളില്‍ നിന്നും മഴയത്ത് വാങ്ങുന്ന അധിക തുകയും വിതരണക്കാര്‍ക്ക് ലഭിക്കുന്നില്ല.

വേതനത്തില്‍ വര്‍ധനവ് ആവശ്യപ്പെട്ട് മുന്‍പ് തിരുവനന്തപുരം സ്വിഗ്ഗി ജീവനക്കാര്‍ പണിമുടക്കിയിരുന്നു. കുറഞ്ഞ വേതനം 2 കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും 10 രൂപ അധികം നല്‍കണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടര്‍ന്ന് 30 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തിരുവനന്തപുരത്തെ സമരം.

പിന്നീട് അഡീഷണല്‍ ലേബര്‍ കമ്മീഷന്‍ അദ്ധ്യക്ഷതയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്. വിതരണക്കാര്‍ക്കുള്ള വിഹിതം കുറയുന്നതില്‍ കൊച്ചിയിലെ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കുകയാണ്. സ്വിഗ്ഗി ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതോടെ നാളെ മുതല്‍ കൊച്ചിയിലെ ഓണ്‍ലൈന്‍ ഭക്ഷണവിതരണം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ