പരീക്ഷ എഴുതാൻ എത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം; ഓടിച്ചിട്ട് കടിച്ചു

കൊച്ചിയില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ തെരുവ് നായയുടെ ആക്രമണം. പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വച്ച് തെരുവ് നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. പറവൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം .

വിദ്യാര്‍ത്ഥിനിയുടെ ഇടത് കയ്യിലാണ് കടിയേറ്റത്. ആഴത്തില്‍ മുറിവേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകരും പിടിഐ ഭാരവാഹികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതി. പരീക്ഷയക്ക് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രതിരോധ വാക്‌സിനെടുത്തു വീട്ടിലേക്ക് മടങ്ങി.

പലയിടങ്ങളിലും തെരുവ് നായകളുടെ ആക്രമണം കൂടുകയാണ്. മാര്‍ച്ച് 28 ന് പെരുമ്പടന്ന ഗവ. എല്‍പി സ്‌കൂളിലേക്ക് വരികയായിരുന്ന അധ്യാപികയ്ക്ക് നേരെയും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. പെട്രോള്‍ പമ്പില്‍ വച്ച് സ്‌കൂട്ടറിലിരിക്കുന്ന അധ്യാപികയുടെ കാലില്‍ തെരുവ് നായ കടിച്ചുവലിക്കുകയായിരുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി