ആവിക്കല്‍ പ്ലാന്റ് പരിസ്ഥിതിനാശം ഉണ്ടാക്കാത്ത പദ്ധതി; സമരം ചെയ്യുന്നത് തീവ്രവാദ വിഭാഗങ്ങളെന്ന് എം.വി ഗോവിന്ദന്‍

കോഴിക്കോട് ആവിക്കലില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന മാലിന്യസംസ്‌കരണ പ്ലാന്റ് പരിസ്ഥിതി നാശം ഉണ്ടാക്കാത്ത പദ്ധതിയാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍. മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത പ്ലാന്റുകള്‍ അനിവാര്യമാണ്. മാര്‍ച്ചിന് മുന്‍പ് നടപ്പാക്കിയില്ലെങ്കില്‍ തുക ലാപ്‌സാകും.ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആവിക്കല്‍ മോഡല്‍ പ്ലാന്റ് സംസ്ഥാനത് പലയിടത്തും സ്ഥാപിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ സമാന പ്ലാന്റ് തുടങ്ങിയിട്ടുണ്ട്. അവിടെ ഒരു മാലിനീകരണവും ഇല്ല. ജനങ്ങള്‍ പ്ലാന്റ് കാണാന്‍ വരുന്ന സ്ഥിതിയാണുള്ളത്. സര്‍വ്വകക്ഷി യോഗം ചേര്‍ന്നാണ് ആവിക്കലില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ ആശങ്ക പരിഗണിക്കും.എല്ലാ വിഭാഗം ആളുകളുടേയും പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകും. പദ്ധതിക്ക് എതിരെ സമരം നടത്തുന്നത് തീവ്രവാദ വിഭാഗങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആവിക്കല്‍പ്ലാന്റ് വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആഴശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എം.കെ മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് ഇതിന് അനുമതി നിഷേധിക്കുകയും പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തു.

ആവിക്കല്‍ത്തോട് പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുകയും പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന പദ്ധതിക്ക് എതിരെ ഹര്‍ത്താല്‍ നടത്തിയ പ്രദേശവാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ചുമത്തി കേസെടുക്കുകയും ചെയ്തുകൊണ്ട് ജനകീയ സമരങ്ങളെ അടിച്ചൊതുക്കാന്‍ പോലീസ് നടത്തുന്ന ശ്രമങ്ങള്‍ മൂലം ജനങ്ങളില്‍ ഉണ്ടായിട്ടുള്ള ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു എം കെ മുനീര്‍ ആവശ്യപ്പെട്ടത്.

Latest Stories

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം