കെ റെയിലിനായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍; കെവി തോമസ് വഴി കേന്ദ്ര സര്‍ക്കാരിനെ പാട്ടിലാക്കാന്‍ ശ്രമം

സംസ്ഥാനത്ത് വന്ദേഭാരത് സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാക്കളും പലകുറി കെ റെയില്‍ പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിരുന്നു. മുഖ്യധാരയില്‍ നിന്ന് കെ റെയില്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ പിന്നോട്ട് പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്ന കെവി തോമസിന് പ്രത്യേക പദവി നല്‍കി ഡല്‍ഹിയിലേക്ക് അയച്ചത് കെ റെയില്‍ ഉള്‍പ്പെടെയുള്ളവയില്‍ തലസ്ഥാനത്ത് നിന്ന് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാട് നേടിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു. ബിജെപി സംസ്ഥാന ഘടകത്തിന് കെ റെയിലിനോടുള്ള എതിര്‍പ്പ് കുറയ്ക്കാന്‍ കെവി തോമസിന്റെ ഇടപെടലിന് സാധിക്കുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.

ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി മുരളീധരനുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും കെവി തോമസ് ഇതേ കുറിച്ച് പ്രതികരിച്ചു. അതേ സമയം കെ റെയില്‍ കമ്പനിയുമായി അടിയന്തര ചര്‍ച്ച നടത്തണമെന്നാണ് ദക്ഷിണ റെയില്‍വേയോട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ഥലമേറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ദക്ഷിണ റെയില്‍വേ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര റെയില്‍വേ ബോര്‍ഡ് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയതിന് പിന്നില്‍ കെവി തോമസ് കേന്ദ്ര നേതൃത്വവുമായി നടത്തിയ ആശയവിനിമയത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തല്‍.

ഒക്ടോബര്‍ 18ന് കേന്ദ്ര റെയില്‍വേ ബോര്‍ഡ് കെ റെയില്‍ പ്രോജക്റ്റ് കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനുമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയില്‍വേയ്ക്ക് കത്ത് നല്‍കിയിരുന്നു. കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തിലാണ് സംസ്ഥാന സര്‍ക്കാരിന് നിലവില്‍ പ്രതീക്ഷ.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം