കെ റെയിലിനായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍; കെവി തോമസ് വഴി കേന്ദ്ര സര്‍ക്കാരിനെ പാട്ടിലാക്കാന്‍ ശ്രമം

സംസ്ഥാനത്ത് വന്ദേഭാരത് സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാക്കളും പലകുറി കെ റെയില്‍ പദ്ധതിയുടെ അനിവാര്യത ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിരുന്നു. മുഖ്യധാരയില്‍ നിന്ന് കെ റെയില്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ പിന്നോട്ട് പോകുന്നുവെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം ചേര്‍ന്ന കെവി തോമസിന് പ്രത്യേക പദവി നല്‍കി ഡല്‍ഹിയിലേക്ക് അയച്ചത് കെ റെയില്‍ ഉള്‍പ്പെടെയുള്ളവയില്‍ തലസ്ഥാനത്ത് നിന്ന് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാട് നേടിയെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു. ബിജെപി സംസ്ഥാന ഘടകത്തിന് കെ റെയിലിനോടുള്ള എതിര്‍പ്പ് കുറയ്ക്കാന്‍ കെവി തോമസിന്റെ ഇടപെടലിന് സാധിക്കുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.

ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി മുരളീധരനുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും കെവി തോമസ് ഇതേ കുറിച്ച് പ്രതികരിച്ചു. അതേ സമയം കെ റെയില്‍ കമ്പനിയുമായി അടിയന്തര ചര്‍ച്ച നടത്തണമെന്നാണ് ദക്ഷിണ റെയില്‍വേയോട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ഥലമേറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ദക്ഷിണ റെയില്‍വേ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര റെയില്‍വേ ബോര്‍ഡ് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയതിന് പിന്നില്‍ കെവി തോമസ് കേന്ദ്ര നേതൃത്വവുമായി നടത്തിയ ആശയവിനിമയത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തല്‍.

ഒക്ടോബര്‍ 18ന് കേന്ദ്ര റെയില്‍വേ ബോര്‍ഡ് കെ റെയില്‍ പ്രോജക്റ്റ് കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനുമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയില്‍വേയ്ക്ക് കത്ത് നല്‍കിയിരുന്നു. കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തിലാണ് സംസ്ഥാന സര്‍ക്കാരിന് നിലവില്‍ പ്രതീക്ഷ.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ