താനൂര്‍ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക സംഘം; മേല്‍നോട്ടം മലപ്പുറം എസ്.പിക്ക്

താനൂരിലുണ്ടായ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. 14 അംഗ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. താനൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ്പി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഇന്നലെ ഏഴരയോടെ താനൂരില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

സംഭവത്തില്‍ ബോട്ടുടമ നാസറിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ ഉടന്‍ താനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിക്കും. ഇന്ന് വൈകീട്ടോടെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്നായിരുന്നു പൊലീസ് നാസറിനോട് പറഞ്ഞിരുന്നത്. എന്നാല് കീഴടങ്ങുന്നതില്‍ മുമ്പെ തന്നെ നാസറിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഇന്ന് രാവിലെ തന്നെ ഇയാളുടെ സഹോദരനെ നാസറിന്‍െ കാറുമായി എറണാകുളത്ത് നിന്ന് അറസ്‌ററു ചെയ്തിരുന്നു. നാസറിന്റെ ഫോണും ഇയാളുടെ കൂടെ ഉണ്ടായിരുന്നു. ഹൈക്കോടതിയില്‍ വക്കീലിനെ കാണാനെത്തിയതാണെന്നാണ് ഇവര്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് വാട്‌സ് ആപ്പ് കോളില്‍ നിന്ന് പൊലീസ് ഇയാളുമായി സംസാരിച്ചു. ഇന്ന് വൈകീട്ട് പൊലീസ് സ്‌റ്റേഷനിലോ നാളെ കോടതിയിലെ കീഴടങ്ങണമെന്നാണ് ഇയാളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.

ഇയാളുടെ ബോട്ടിനെതിരെ വലിയ ആരോപണങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ തന്നെ ഇവിടെ സര്‍വ്വീസ് നടത്തുന്ന ബോട്ടുകളുടെ അപകടാവസ്ഥ കണ്ട് പൊലീസ് തന്നെ നാസര്‍ ഉള്‍പ്പെടെയുള്ള ബോട്ടുടമകളെ വിളിപ്പിച്ചിരുന്നു. എന്നാല്‍ ഉന്നത സി പി എം നേതാക്കളുടെ ഇടപടെലിനെ തുടര്‍ന്ന് ഒന്നും നടന്നില്ല. ജില്ലാ വികസന സമിതിയോഗത്തില്‍ അബ്ദുള്‍ ഹമീദ് എം എല്‍ എ ലൈസന്‍സില്ലാതെ ഓടുന്ന ബോട്ടുകളെക്കുറിച്ച് വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക