'കാക്കിയില്‍ സുഖമീ നിദ്ര'; കൂട്ടം തെറ്റിയ കുഞ്ഞ് മാളികപ്പുറത്തിന് തുണയായി എംവിഡി

തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ കൂട്ടം തെറ്റിയ കുഞ്ഞ് മാളികപ്പുറത്തിന് തുണയായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. തമിഴ്‌നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘം പമ്പയില്‍ ബസിറങ്ങിയ ശേഷമാണ് മനസിലാക്കിയത് തങ്ങളുടെ കുഞ്ഞ് മാളികപ്പുറം ബസില്‍ നിന്ന് ഇറങ്ങിയിട്ടില്ലെന്ന്. അപ്പോഴേക്കും ബസ് നിലയ്ക്കലിലേക്ക് തിരിച്ചിരുന്നു.

ആന്ധ്രപ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലായിരുന്നു തീര്‍ത്ഥാടക സംഘമെത്തിയത്. പാര്‍ക്കിംഗിനായി നിലയ്ക്കലിലേക്ക് ബസ് തിരിച്ചെന്ന് മനസിലാക്കിയതോടെ ബന്ധുക്കള്‍ ആശങ്കയിലായി. ഉടന്‍തന്നെ ബന്ധുക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് വിവരം ധരിപ്പിച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വയര്‍ലെസിലൂടെ സന്ദേശം കൈമാറി.

പട്രോളിംഗിനിടെ വയര്‍ലെസ് സന്ദേശത്തിലൂടെ വിവരം ലഭിച്ച മോട്ടോര്‍ വാഹന വകുപ്പിലെ എഎംവിമാരായ ജി അനില്‍കുമാറും ആര്‍ രാജേഷും അട്ടത്തോട് വച്ച് ബസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുഖനിദ്രയിലായിരുന്ന മാളികപ്പുറത്തെ കണ്ടെത്തി. കുട്ടി ബസില്‍ ഉണ്ടായിരുന്ന വിവരം ബസ് ജീവനക്കാരും അപ്പോഴാണ് അറിയുന്നത്.

ഉറക്കത്തിലായിരുന്ന കുട്ടിയെ തോളിലിട്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വന്തം വാഹനത്തില്‍ പമ്പയിലേക്ക് തിരിക്കുകയായിരുന്നു. കുട്ടിയെ സുരക്ഷിതമായി ബന്ധുക്കളെ ഏല്‍പ്പിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്‍മാര്‍ മല കയറിയത്.

Latest Stories

നിലമ്പൂരിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നു; കൊട്ടിക്കലാശത്തിനൊരുങ്ങി സ്ഥാനാർത്ഥികൾ

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക്? എന്നാൽ ക്യാപ്റ്റൻ പദവി ലഭിക്കില്ല; റിപ്പോട്ടുകൾ ഇങ്ങനെ

രവിചന്ദ്രൻ അശ്വിൻ ചെയ്തത് ഞെട്ടിക്കുന്ന പ്രവർത്തി; താരത്തിനെതിരെ പരാതി നൽകി എതിർ ടീം

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ദിഗ്‌വേഷ് രതി; താരം നേടിയ നേട്ടത്തിൽ ആരാധകർക്ക് ഷോക്ക്

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടി; പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഉപതിഞ്ഞെടുപ്പെന്ന് എംഎ ബേബി

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

ടെഹ്‌റാന്‍ ഉടന്‍ ആക്രമിക്കും, സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; എത്രയും വേഗം നഗരം വിടാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി; വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം

യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്