സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ അപവാദ പ്രചാരണം; സമൂഹ മാധ്യമങ്ങളില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ വെച്ച് വ്യാജ വീഡിയോ, ഉപയോഗിച്ചത് മാധ്യമപ്രവര്‍ത്തകര്‍  കാണാനെത്തിയ ദൃശ്യങ്ങള്‍

കന്യാസ്ത്രീ സമരത്തിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ സഭ പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചാരണമെന്ന പരാതി. പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തരത്തില്‍ മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് ആരോപണം.

മഠത്തില്‍ തന്നെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അപവാദപ്രചാരണം നടത്തുകയാണ്. ഇതു സംബന്ധിച്ച് പൊലീസിന് പരാതി നല്‍കുമെന്നും  സിസ്റ്റര്‍ ലൂസി കളപ്പുര അറിയിച്ചു. കന്യാസ്ത്രീ സമരവുമായി ബന്ധപ്പെട്ട് വാര്‍ത്തയെടുക്കാന്‍ മഠത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരുടെ സിസിടിവി ദൃശ്യം വെച്ച് സിസ്റ്റര്‍ക്ക് മറ്റു ബന്ധം ഉണ്ടെന്ന് പ്രചരിപ്പിക്കാനായിരുന്നു ശ്രമം. സിസ്റ്ററെ കാണാന്‍ അടുക്കള വാതിലിലൂടെ പുരുഷന്മാര്‍ കയറുന്നു എന്ന രീതിയിലാണ് വീഡിയോയിലെ പ്രചാരണം. മാധ്യമ പ്രവര്‍ത്തകര്‍ മഠത്തിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ ദൃശ്യങ്ങള്‍ മാത്രം മുറിച്ചെടുത്ത് തയ്യാറാക്കിയ വീഡിയോ വന്‍ വിവാദം ഉണ്ടാക്കിയിരിക്കുകയാണ്. മാനന്തവാടി രൂപതയുടെ പിആര്‍ഒ ടീം അംഗമായ വൈദികന്‍ നോബിള്‍ തോമസ് പാറയ്ക്കലാണ് വീഡിയോയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിനെതിരെ ഇന്ന് പൊലീസില്‍ പരാതി നല്‍കുമെന്ന് സി. ലൂസി കളപ്പുര പ്രതികരിച്ചു.

തനിക്കെതിരേ നവമാധ്യമങ്ങളിലൂടെ അപമാനിക്കാനും ശ്രമം നടക്കുയാണെന്നും ഒരു കന്യാസ്ത്രീയായ തനിക്കെതിരെ ഇതാണ് പെരുമാറ്റമെങ്കില്‍ സാധാരണ സ്ത്രീകള്‍ക്കെതിരെ എന്തായിരിക്കും ഇവരുടെ സ്വഭാവമെന്നും സിസ്റ്റര്‍ ചോദിച്ചു. ഇത് സ്ത്രീത്വത്തിനെതിരെയുള്ള അപമാനമാണെന്നും കേരളത്തിലെ ഒരു സ്ത്രീയ്ക്കും ഇതുപോലെയുള്ള സംഭവം ഉണ്ടാകാന്‍ പാടില്ലെന്നും സി. ലൂസി കളപ്പുര പറഞ്ഞു.

മഠത്തില്‍ പൂട്ടിയിടുക, സമൂഹ് മാധ്യമങ്ങളിലും മറ്റും കരിതേച്ച് കാണിച്ച് ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കുക തുടങ്ങി അനേകം പീഡനങ്ങള്‍ നേരിടേണ്ടി വരുന്ന സിസ്റ്റര്‍ ലൂസിക്ക് സുരക്ഷിതത്വം നല്‍കണമെന്ന് ബന്ധുക്കളും പ്രതികരിച്ചു. സിസ്റ്ററിന് ആരുമില്ലെന്ന് തോന്നല്‍ ആര്‍ക്കും വേണ്ടെന്നും തങ്ങള്‍ ഉള്‍പ്പെടെ ഒരു വലിയ സമൂഹം സിസ്റ്ററിനൊപ്പമുണ്ടെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീമാര്‍ക്ക് പിന്തുണ നല്‍കിയതിന് സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി സന്യാസ സഭയില്‍ നിന്നും പുറത്താക്കിയത് മെയ് 11- നാണ്. വിരുദ്ധ നടപടികള്‍ എടുക്കുന്നു എന്നായിരുന്നു നടപടിക്ക് പറഞ്ഞ ന്യായീകരണം.

പുറത്താക്കി എഫ്സിസി നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും സിസ്റ്റര്‍ ലൂസി മാനന്തവാടിയിലെ മഠം വിട്ടിട്ടില്ല. എത്രയും വേഗം മഠം വിട്ടു പോകാന്‍ നിര്‍ദേശിച്ച അധികൃതര്‍ ഇവര്‍ പോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വിളിച്ചു കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട് മാതാവിന് കത്തയയ്ക്കുകയും ചെയ്തു. എന്നാല്‍ പുറത്താക്കലിനെതിരെ സിസ്റ്റര്‍ ലൂസി വത്തിക്കാന് അപ്പീല്‍ സമര്‍പ്പിച്ചതോടെ നടപടികള്‍ സഭ നിര്‍ത്തി വെച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ട സംഭവവും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ മഠത്തിന് സമീപമുള്ള പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് തടയാന്‍ സിസ്റ്ററെ ഉള്ളിലാക്കി മഠം പുറത്തു നിന്നും പൂട്ടി മറ്റുള്ളവര്‍ പോയിരുന്നു. സിസ്റ്റര്‍ ലൂസി കളപ്പുര പിന്നീട് പൊലീസിനെ വിളിച്ചു വരുത്തുകയും അവര്‍ പള്ളിയില്‍ ചെന്ന് മറ്റുള്ളവരെ വിളിച്ചു വരുത്തി തുറപ്പിക്കുകയും ചെയ്തു. താന്‍ മഠത്തില്‍ ശാരീരിക മാനസിക പീഡനത്തിന് ഇരയാകുന്നതായി ലൂസി കളപ്പുര ആരോപിച്ചിരുന്നു. ഭക്ഷണം പോലും തനിക്ക് നല്‍കാതെ പട്ടിണിക്കിടുകയാണ് എന്നായിരുന്നു ആരോപണം.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ