കാര്യവട്ടം ക്യാമ്പസില്‍ കണ്ടെത്തിയ അസ്ഥികൂടം; തലശ്ശേരി സ്വദേശിയുടേതെന്ന് പ്രാഥമിക നിഗമനമം; ഡ്രൈവിംഗ് ലൈസന്‍സ് കണ്ടെത്തി

കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിനുള്ളിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ അസ്ഥികൂടം കണ്ണൂര്‍ തലശ്ശേരി സ്വദേശിയുടേതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് ലഭിച്ച പേഴ്‌സില്‍ കണ്ടെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് തലശ്ശേരി സ്വദേശിയുടേതാണ്. തൊപ്പി, കണ്ണട, ബാഗ്, ടൈ എന്നിവയും മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.

തലശ്ശേരി സ്വദേശി അവിനാശിന്റേതാണ് മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ലൈസന്‍സ്. 39 വയസാണ് ഡ്രൈവിംഗ് ലൈസന്‍സിലെ അവിനാശിന്റെ പ്രായം. കണ്ണൂര്‍ തലശ്ശേരി പൊലീസ് സ്റ്റേഷനനിലേക്ക് ഇത് സംബന്ധിച്ച് വിവരം നല്‍കിയതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു. നിലവില്‍ അസ്ഥികൂടം ഫോറന്‍സിക് സംഘം പരിശോധിച്ച് വരുകയാണ്.

കഴിഞ്ഞ ദിവസമാണ് ക്യാമ്പസിലെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപം വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടന്ന വാട്ടര്‍ ടാങ്കില്‍ അസ്ഥികൂടം കണ്ടെത്തുന്നത്. ടാങ്കില്‍ കുടയും ബാഗും ഉള്‍പ്പെടെ കണ്ടെത്തിയ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കാണപ്പെട്ടത്. പുരുഷന്റെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക നിഗമനം.

ടാങ്കിനുള്ളില്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്ത് നിന്ന് കയറും കണ്ടെത്തിയിട്ടുണ്ട്. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കുക, ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുക എന്നിവയാണ് ഇനി പൊലീസിന് മുന്നിലുള്ള അടുത്ത കടമ്പ.

Latest Stories

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍