എങ്ങനെ ഞാറ് നടണമെന്നും എങ്ങനെ കൊയ്യണമെന്നും ഞങ്ങള്‍ക്കറിയാം, അത് തെറ്റിയിരുന്നെങ്കില്‍ കളിയാക്കുന്നതില്‍ കാര്യമുണ്ടായിരുന്നു; സജീഷ്

ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ സജീഷ് നെല്ല് കൊയ്യുന്നതിന്റെയും അതുള്‍പ്പെട്ട് മാതൃഭൂമിയുടെ സോഫ്റ്റ് സ്റ്റോറിയും സോഷ്യല്‍മീഡിയയില്‍ വലിയ ട്രോളുകള്‍ക്ക് തന്നെ കാരണമായിരുന്നു. ചാനലിലെ പരിപാടി ഡിവൈഎഫ്‌ഐ സ്‌പോണ്‍സേഡ് ആണെന്നാണ് ഉയര്‍ന്നുവന്ന പ്രധാന ആരോപണം. ഇപ്പോഴിതാ മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസുമായുള്ള അഭിമുഖത്തില്‍ ഈ വിവാദത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സജീഷ്.

മഞ്ചേരിയിലുള്ള പരിപാടിയായിരുന്നു അത്. ഞാന്‍ അവിടെ പോയിരുന്നത് ഉദ്ഘാടനത്തിനായിരുന്നു. സത്യത്തില്‍ ഇത് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പരിപാടിയാണ്. ഞങ്ങള്‍ അങ്ങോട്ട് പോയിട്ടില്ല. ഞങ്ങളെ തേടി മാതൃഭൂമി ഇങ്ങോട്ടുവരികയായിരുന്നു,’ സജീഷ് പറഞ്ഞു.

അത്ഭുതപ്പെടുത്തിയത് മാധ്യമരംഗത്തെ ചിലരാണ് ട്രോളുകള്‍ക്ക് നേതൃത്വം നല്‍കിയത് എന്നാണ്. വാര്‍ത്ത ചെയ്യുന്ന രീതിയും വാര്‍ത്താധിഷ്ഠിത പരിപാടി ചെയ്യുന്ന രീതിയും തമ്മില്‍ വ്യത്യാസമുണ്ട്. അത് മാധ്യമപ്രവര്‍ത്തകരെ പഠിപ്പിക്കേണ്ട കാര്യമില്ലെന്നും സജീഷ് പറഞ്ഞു.

എന്റെ ഫേസ്ബുക്ക് പേജില്‍ പരിപാടിയുടെ യഥാര്‍ഥ വീഡിയോ ഇട്ടിട്ടുണ്ട്. അതില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ട്രോളാം. എങ്ങനെ ഞാറ് നടണെമെന്നും എങ്ങനെ കൊയ്യണമെന്നും ഞങ്ങള്‍ക്കറിയാം. അത് തെറ്റിയിരുന്നെങ്കില്‍ കളിയാക്കുന്നതില്‍ കാര്യമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി