എം എസ് മണി തന്നെ ഡി മണിയെന്ന് എസ്‌ഐടി; ഡിണ്ടിഗല്ലില്‍ വന്‍ ബന്ധങ്ങളുള്ള ദുരൂഹത നിറഞ്ഞ വ്യക്തിയാണ് ഇയാള്‍; തനിക്ക് ആരേയും അറിയില്ലെന്ന മണിയുടെ പറച്ചിലിന് പിന്നാലെ സ്ഥിരീകരണവുമായി പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വര്‍ണകൊള്ളയ്ക്ക് പിന്നില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നല്‍കിയ ഡി മണി തന്നെയാണ് എംഎസ് മണിയെന്ന് പ്രത്യേക അന്വേഷണ സംഘം. തനിക്കാരേയും അറിയില്ലെന്നും തന്നെ വേട്ടയാടുകയാണെന്നും മാധ്യമങ്ങളെ കണ്ടു മണി പറഞ്ഞതിന് പിന്നാലെ വിവാദം കനത്തതോടെയാണ് ഇയാള്‍ തന്നെയാണ് സംശയിക്കപ്പെടുന്ന വ്യവസായിയെന്ന് എസ്‌ഐടി വിശദീകരിക്കുന്നത്. ഇന്നലെ കണ്ടെത്തിയ ആള്‍ തന്നെയാണ് ഡി മണിയെന്ന് ഉറപ്പിക്കുകയാണ് എസ്‌ഐടി. ഡി മണിയെന്ന് വിളിപ്പേരുള്ളത് എസ്‌ഐടി കണ്ടെത്തിയ എംഎസ് മണിയ്ക്ക് തന്നെയാണെന്നാണ് എസ്‌ഐടി സ്ഥിരീകരിക്കുന്നത്.

ബാലമുരുകനെയാണ് എംഎസ് മണി വിളിക്കാറുള്ളതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പേരില്‍ മൂന്ന് ഫോണ്‍ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലില്‍ വന്‍ ബന്ധങ്ങളുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. എന്നാല്‍, ഡി.മണി താനല്ലെന്നും ശബരിമല കൊള്ളയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഡിണ്ടിഗല്‍ സ്വദേശി.

കേരള പൊലീസും മാധ്യമങ്ങളും വേട്ടയാടുകയാണെന്നും സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി ചോദ്യം ചെയ്ത ദിണ്ടിഗല്‍ സ്വദേശി മണി പറഞ്ഞു. താന്‍ നിരപരാധിയാണെന്നും നിയമപരമല്ലാത്ത ഒരു ബിസിനസും ഇല്ലെന്നും മണി പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും എസ്‌ഐടിയുടെ ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞുവെന്നും കേരളത്തില്‍ ഒരു ബിസിനസും തനിക്കില്ലെന്നും നിരപരാധിയാണെന്നും ഡി മണി പറഞ്ഞു. തനിക്ക് ഒരു തരത്തിലുള്ള സ്വര്‍ണ വ്യവസായവും ഇല്ലെന്നും ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരാനാണ് താനെന്നുമാണ് മാധ്യമങ്ങളെ കണ്ടു മണി പറഞ്ഞത്.

എന്നാല്‍ മണി കളവ് പറയുകയാണെന്ന നിഗമനത്തിലാണ് എസ്‌ഐടി. ശബരിമല സ്വര്‍ണക്കടത്തിലെ പങ്കാളിത്തം ഉറപ്പിക്കാന്‍ ഡി മണിയെ വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഡി മണി അന്വേഷണ സംഘത്തോട് സഹകരിച്ചില്ല. മണിയുടെ ബാങ്ക് ഇടപാടുകളും എസ്‌ഐടി പരിശോധിക്കും. ശബരിമല സ്വര്‍ണക്കടത്തിന് പിന്നില്‍ രാജ്യാന്തര ലോബിയുണ്ടോ എന്നറിയണമെങ്കില്‍ ഡി മണിയെ വിശദമായ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഏറെ ദുരൂഹതകള്‍ മണിക്ക് പിന്നിലുണ്ടെന്നാണ് എസ്‌ഐടിയുടെ സംശയം. ഇന്നലെയാണ് അന്വേഷണ സംഘം ഡി മണിയെ ചോദ്യം ചെയ്തത്.

Latest Stories

'ഞാനൊരു സാധാരണക്കാരൻ, പോറ്റിയേയോ ശ്രീകൃഷ്ണനെയോ ആരേയും അറിയില്ല..എന്നെ വേട്ടയാടരുത്'; സ്വർണക്കൊള്ള കേസിൽ ഡി മണി

എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍; വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചുമതല, ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

'ചിത്രം പോസ്റ്റ് ചെയ്തത് തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നയാള്‍, ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി'; എന്‍ സുബ്രഹ്‌മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

'ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതി, കടകംപള്ളിയും പോറ്റിയുമായുള്ള പുതിയ ചിത്രത്തിൽ മുഖ്യമന്ത്രി മറുപടി പറയണം'; സുബ്രഹ്മണ്യന്റെ അറസ്റ്റിൽ കെ സി വേണു​ഗോപാൽ

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ദത്തുഗ്രാമത്തില്‍ ഭരണം പിടിച്ചു യുഡിഎഫ്; അവിണിശ്ശേരിയില്‍ ബിജെപിയ്ക്ക് അധികാരം നഷ്ടമായത് 10 വര്‍ഷത്തിന് ശേഷം

ഇല്ല എന്നതാണ് ചുരുക്കം: റഫറിയെ മാറ്റിനിറുത്തി കളം നിയന്ത്രിക്കുന്ന കാലം

'സുബ്രഹ്മണ്യനെതിരായ പൊലീസ് കേസ് രാഷ്ട്രീയ പക പോക്കൽ, എന്തുകൊണ്ട് ബിജെപി നേതാവിനെതിരെ കേസെടുക്കുന്നില്ല'; രമേശ് ചെന്നിത്തല

ഉന്നാവോ ബലാല്‍സംഗ കേസ്: മുന്‍ ബിജെപി എംഎല്‍എയുടെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ പ്രതിഷേധം ശക്തം; വിധി യുക്തിഹീനവും നിയമവിരുദ്ധവുമെന്ന് സിബിഐ, സ്റ്റേ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍

'പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും കോൺഗ്രസുകാരിയായി തുടരും, ഉയർത്തിയ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു'; ലാലി ജെയിംസ്

മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പ്രചരിപ്പിച്ച കേസ്; കോൺ​ഗ്രസ് നേതാവ് കസ്റ്റഡിയിൽ