ജനസമക്ഷം സില്‍വര്‍ ലൈന്‍; ഓണ്‍ലൈനിലൂടെ സംശയ നിവാരണത്തിന് ഒരുങ്ങി കെ- റെയില്‍

സംസ്ഥാന സര്‍ക്കരിന്റെ അതിവേഗ റെയില്‍പാത പദ്ധതിയായ സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട സംശങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ മറുപടി നല്‍കാന്‍ തയ്യാറെടുത്ത് കെ റെയില്‍. ജനസമക്ഷം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം 23നാണ് സംശയങ്ങള്‍ക്ക് മറപുടി നല്‍കുന്നത്.

23ന് വൈകിട്ട് നാല് മണിക്ക് ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിലൂടെയാണ് ജനസമക്ഷം സില്‍വര്‍ലൈന്‍ എന്ന് പരിപാടി നടത്തുന്നത്. ആളുകള്‍ക്ക് തത്സമയം കമന്റുകളിലൂടെ സംശയങ്ങള്‍ ചോദിക്കാവുന്നതാണ്. ചോദ്യങ്ങള്‍ക്ക് കെ റെയില്‍ എംഡി, സിസ്ട്ര പ്രോജക്ട് ഡയറക്ടര്‍ എന്നിവരാണ് മറുപടി നല്‍കുന്നത്.

അതേസമയം ഇന്ന് മലപ്പുറം തിരുന്നാവായില്‍ സില്‍വര്‍ലൈന്‍ അതിരടയാളക്കല്ലുകള്‍ ഇറക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. വീണ്ടും കല്ലിടല്‍ നടത്താനുള്ള ശ്രമമാണെന്ന സംശയത്തെ തുടര്‍ന്നാണ് തടഞ്ഞത്. എന്നാല്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന കുറ്റികള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌സജസ് കോര്‍പ്പറേഷന്റെ ഭൂമിയിലേക്ക് മാറ്റാനായിരുന്നു ശ്രമമെന്നാണ് കെ റെയില്‍ വിശദീകരിക്കുന്നത്. ഇതിനായി അനുമതി വാങ്ങിയിരുന്നുവെന്നും അധകൃതര്‍ പറഞ്ഞു.

എന്നാല്‍ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് കുറ്റികള്‍ തിരികെ കൊണ്ടുപോയി. കല്ലുകള്‍ പ്രദേശത്ത് സൂക്ഷിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. കല്ലുകള്‍ എവിടെ സൂക്ഷിക്കണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി