ജനസമക്ഷം സില്‍വര്‍ ലൈന്‍; ഓണ്‍ലൈനിലൂടെ സംശയ നിവാരണത്തിന് ഒരുങ്ങി കെ- റെയില്‍

സംസ്ഥാന സര്‍ക്കരിന്റെ അതിവേഗ റെയില്‍പാത പദ്ധതിയായ സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട സംശങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ മറുപടി നല്‍കാന്‍ തയ്യാറെടുത്ത് കെ റെയില്‍. ജനസമക്ഷം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം 23നാണ് സംശയങ്ങള്‍ക്ക് മറപുടി നല്‍കുന്നത്.

23ന് വൈകിട്ട് നാല് മണിക്ക് ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നീ സമൂഹമാധ്യമങ്ങളിലൂടെയാണ് ജനസമക്ഷം സില്‍വര്‍ലൈന്‍ എന്ന് പരിപാടി നടത്തുന്നത്. ആളുകള്‍ക്ക് തത്സമയം കമന്റുകളിലൂടെ സംശയങ്ങള്‍ ചോദിക്കാവുന്നതാണ്. ചോദ്യങ്ങള്‍ക്ക് കെ റെയില്‍ എംഡി, സിസ്ട്ര പ്രോജക്ട് ഡയറക്ടര്‍ എന്നിവരാണ് മറുപടി നല്‍കുന്നത്.

അതേസമയം ഇന്ന് മലപ്പുറം തിരുന്നാവായില്‍ സില്‍വര്‍ലൈന്‍ അതിരടയാളക്കല്ലുകള്‍ ഇറക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. വീണ്ടും കല്ലിടല്‍ നടത്താനുള്ള ശ്രമമാണെന്ന സംശയത്തെ തുടര്‍ന്നാണ് തടഞ്ഞത്. എന്നാല്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന കുറ്റികള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌സജസ് കോര്‍പ്പറേഷന്റെ ഭൂമിയിലേക്ക് മാറ്റാനായിരുന്നു ശ്രമമെന്നാണ് കെ റെയില്‍ വിശദീകരിക്കുന്നത്. ഇതിനായി അനുമതി വാങ്ങിയിരുന്നുവെന്നും അധകൃതര്‍ പറഞ്ഞു.

എന്നാല്‍ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് കുറ്റികള്‍ തിരികെ കൊണ്ടുപോയി. കല്ലുകള്‍ പ്രദേശത്ത് സൂക്ഷിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. കല്ലുകള്‍ എവിടെ സൂക്ഷിക്കണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ