സില്‍വര്‍ ലൈന്‍; ചര്‍ച്ച തുടങ്ങി, ജനങ്ങളുടെ കണ്ണീരിനിടയില്‍ എന്തിനാണ് മഞ്ഞക്കുറ്റിയെന്ന് പി.സി വിഷ്ണുനാഥ്

സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച ആരംഭിച്ചു. പി. സി വിഷ്ണുനാഥാണ് പ്രമേയം അവതിരിപ്പിച്ച് കൊണ്ട് ചര്‍ച്ച തുടങ്ങിയത്. പദ്ധതിയെ എതിര്‍ത്ത് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ സര്‍ക്കാരിന്റെ ഗുണ്ടായിസമാണ് നടക്കുന്നത്. പൊലീസ് അതിക്രമം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കണ്ണീരിനിടയില്‍ കൂടി എന്തിനാണ് മഞ്ഞക്കുറ്റിയെന്നും കുഞ്ഞുങ്ങളുടെ കണ്ണീരിന് അപ്പുറം എന്ത് സാമൂഹികാഘാതപഠനം ആണെന്നും പി.സി വിഷ്ണുനാഥ് ചോദിച്ചു. സാമൂഹികാഘാതപഠനമല്ല, ഇപ്പോള്‍ കേരളം കണ്ടിട്ടില്ലാത്ത ഫാസിസമാണ് നടക്കുന്നത്. അടുക്കളയില്‍ വരെ മഞ്ഞക്കുറ്റികള്‍ കുഴിച്ചിടുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചു.

അതേ സമയം സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ പ്രതിപക്ഷത്തിന്റെ അനുമതി വേണ്ടെന്ന് എ. എന്‍ ഷംസീന്‍ പ്രതികരിച്ചു. പ്രതിപക്ഷ മനോഭാവം മാറ്റണമെന്നും ഇല്ലെങ്കില്‍ രക്ഷപ്പെടില്ല എന്നും അദ്ദേഹം പറഞ്ഞു. ആരെതിര്‍ത്താലും പദ്ധതി നടപ്പിലാക്കും. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമാണിത് എന്നും ഷംസീന്‍ ചൂണ്ടിക്കാട്ടി. ഭാവി തലമുറയ്ക്ക് വേണ്ടിയാണ് സില്‍വര്‍ ലൈന്‍ നടപ്പിലാക്കുന്നത്. ജനങ്ങള്‍ ഇതിന് അംഗീകാരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ അടിയന്തര പ്രമേയ ചര്‍ച്ചയാണിത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കും. നിയമസഭയില്‍ അപ്രതീക്ഷിത നീക്കമാണ് പ്രമേയത്തിന് അനുമതി നല്‍കികൊണ്ട് സര്‍ക്കാര്‍ നടത്തിയത്. പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമാവുകയും ജനങ്ങള്‍ക്ക് ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ