സില്‍വര്‍ ലൈന്‍; ചര്‍ച്ച തുടങ്ങി, ജനങ്ങളുടെ കണ്ണീരിനിടയില്‍ എന്തിനാണ് മഞ്ഞക്കുറ്റിയെന്ന് പി.സി വിഷ്ണുനാഥ്

സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച ആരംഭിച്ചു. പി. സി വിഷ്ണുനാഥാണ് പ്രമേയം അവതിരിപ്പിച്ച് കൊണ്ട് ചര്‍ച്ച തുടങ്ങിയത്. പദ്ധതിയെ എതിര്‍ത്ത് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ സര്‍ക്കാരിന്റെ ഗുണ്ടായിസമാണ് നടക്കുന്നത്. പൊലീസ് അതിക്രമം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കണ്ണീരിനിടയില്‍ കൂടി എന്തിനാണ് മഞ്ഞക്കുറ്റിയെന്നും കുഞ്ഞുങ്ങളുടെ കണ്ണീരിന് അപ്പുറം എന്ത് സാമൂഹികാഘാതപഠനം ആണെന്നും പി.സി വിഷ്ണുനാഥ് ചോദിച്ചു. സാമൂഹികാഘാതപഠനമല്ല, ഇപ്പോള്‍ കേരളം കണ്ടിട്ടില്ലാത്ത ഫാസിസമാണ് നടക്കുന്നത്. അടുക്കളയില്‍ വരെ മഞ്ഞക്കുറ്റികള്‍ കുഴിച്ചിടുകയാണെന്നും വിഷ്ണുനാഥ് ആരോപിച്ചു.

അതേ സമയം സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ പ്രതിപക്ഷത്തിന്റെ അനുമതി വേണ്ടെന്ന് എ. എന്‍ ഷംസീന്‍ പ്രതികരിച്ചു. പ്രതിപക്ഷ മനോഭാവം മാറ്റണമെന്നും ഇല്ലെങ്കില്‍ രക്ഷപ്പെടില്ല എന്നും അദ്ദേഹം പറഞ്ഞു. ആരെതിര്‍ത്താലും പദ്ധതി നടപ്പിലാക്കും. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമാണിത് എന്നും ഷംസീന്‍ ചൂണ്ടിക്കാട്ടി. ഭാവി തലമുറയ്ക്ക് വേണ്ടിയാണ് സില്‍വര്‍ ലൈന്‍ നടപ്പിലാക്കുന്നത്. ജനങ്ങള്‍ ഇതിന് അംഗീകാരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ അടിയന്തര പ്രമേയ ചര്‍ച്ചയാണിത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കും. നിയമസഭയില്‍ അപ്രതീക്ഷിത നീക്കമാണ് പ്രമേയത്തിന് അനുമതി നല്‍കികൊണ്ട് സര്‍ക്കാര്‍ നടത്തിയത്. പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമാവുകയും ജനങ്ങള്‍ക്ക് ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം