സംസാരത്തിനിടെ സിഗ്‌നൽ ലൈറ്റിന്റെ സ്വിച്ച് മാറി കുത്തി സ്റ്റേഷൻ മാസ്റ്റർ, പ്ലാറ്റ്‌ഫോമില്ലാത്ത പാളത്തിലെത്തി നിന്ന് മാവേലി എക്സ്‌പ്രസ്; ഒഴിവായത് വൻ ദുരന്തം

മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്‌പ്രസ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയത് തെറ്റായ പാളത്തിൽ. സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് വരേണ്ട വണ്ടി വന്ന് നിർത്തിയത് പ്ലാറ്റ്‌ഫോമില്ലാത്ത നടുവിലത്തെ പാളത്തിലാണ്. വ്യാഴാഴ്ച വൈകിട്ട് 6.44നാണ് സംഭവം. കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്ത തീവണ്ടികൾ കടന്നുപോകുന്ന പാളമാണിത്. ഈ സമയം പാളത്തിൽ മറ്റ് വണ്ടിയില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

സിഗ്‌നൽ ലൈറ്റ് തെറ്റായി തെളിഞ്ഞതാണ് വണ്ടി പാളം മാറി വരാൻ കാരണമായത്. വണ്ടി വരുന്ന സമയം പച്ച സിഗ്‌നൽ ലൈറ്റ് തെളിഞ്ഞത് രണ്ടാം നമ്പർ പാളത്തിലേക്കായിരുന്നു. സ്റ്റേഷൻ മാസ്റ്റർക്ക് പറ്റിയ അബദ്ധമാണ് സിഗ്‌നൽ ലൈറ്റ് മാറാനിടയാക്കിയതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരന്റെ ചോദ്യത്തിന് മറുപടി പറയവേ സിഗ്‌നൽ ലൈറ്റിന്റെ സ്വിച്ച് മാറി അമർത്തിയെന്നാണ് സ്റ്റേഷൻ മാസ്റ്റർ കൃഷ്ണ മുരാരി നൽകുന്ന വിശദീകരണം.

പ്ലാറ്റ്ഫോമില്ലാത്ത മധ്യലൈനിൽ തീവണ്ടി നിന്നതോടെ യാത്രക്കാരും കുടുങ്ങി. ലഗേജുമായി വണ്ടിയിലെങ്ങനെ കയറുമെന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ യാത്രക്കാർ ആശങ്കപ്പെട്ടപ്പോൾ ലഗേജുമായി എങ്ങനെ പ്ലാറ്റ്ഫോമില്ലാത്തിടത്തേക്ക് ഇറങ്ങുമെന്ന് പറഞ്ഞ് കമ്പാർട്ടുമെന്റിന്റെ വാതിലിൽ യാത്രക്കാർ തിങ്ങിനിന്നു.

പ്രായമായവരും സ്ത്രീകളും കുട്ടികളുമെല്ലാം പ്ലാറ്റ്ഫോമിൽ നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് പാളത്തിലേക്കിറങ്ങിയത്. ഇറങ്ങിയശേഷം ഒന്നാമത്തെ പാളം മുറിച്ചുകടന്ന് പ്ലാറ്റ്‌ഫോമിനടുത്ത് എത്തിയ പലരും എങ്ങനെ മുകളിലേക്ക് കയറുമെന്നറിയാതെ പകച്ചു നിന്നു. ചിലരെ കൂടെയുള്ളവർ കൈപിടിച്ചു കയറ്റി. ചിലർ കയറുന്നതിനിടെ തെന്നിവീണു. വണ്ടിയിൽ കയറാനുള്ളവരിൽ ചിലർ പ്ലാറ്റ്‌ഫോമിന്റെ അവസാന ഭാഗത്തേക്ക് ഓടി. അവിടെ നിന്ന് പാളത്തിലേക്കിറങ്ങി മീറ്ററുകളോളം നടന്നുവന്നു.

യാത്രക്കാർക്ക് ഇറങ്ങാനും കയറാനും സമയമെടുത്തതിനാൽ തീവണ്ടി ഏഴുമിനിറ്റ് സ്റ്റേഷനിൽ നിർത്തിയിട്ടു. യാത്ര തുടർന്ന വണ്ടി ഇതേ പാളത്തിലൂടെ മുന്നോട്ട് പോയ ശേഷമാണ് വീണ്ടും ഒന്നാം നമ്പർ പാളത്തിലേക്ക് പ്രവേശിച്ചത്.

ഈ സമയം സ്റ്റേഷനിൽ വണ്ടി കാത്ത് കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ഉണ്ടായിരുന്നു. യാത്രക്കരുടെ ദുരിതം നേരിൽ കണ്ടുനിന്ന എംഎൽഎ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് യാത്രക്കാർക്കുണ്ടായ പ്രയാസം അറിയിച്ചു. സംഭവത്തെക്കുറിച്ച് റെയിൽവേ അന്വേഷണം ആരംഭിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ