മത്സ്യബന്ധന വള്ളത്തിലിടിച്ച് കപ്പല്‍; അപകടം സംഭവിച്ചതറിഞ്ഞിട്ടും നിറുത്താതെ പോയതായി പരാതി

മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍ കപ്പലിടിച്ചിട്ടും നിറുത്താതെ പോയതായി പരാതി. അപകടത്തില്‍ പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. പൊന്നാനി തീരത്ത് നിന്നും അഞ്ച് ദിവസം മുന്‍പ് മത്സ്യ ബന്ധനത്തിന് പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

പുറത്തൂര്‍ പടിഞ്ഞാറേക്കര സ്വദേശി കളരിക്കല്‍ പ്രജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട കടല്‍ സ്റ്റാര്‍ വള്ളം. വള്ളത്തിലുണ്ടായിരുന്ന താനൂര്‍ സ്വദേശികളായ മംഗലത്ത് വിനോദ്, കെപി അലി, തണ്ടാശേരി സ്വദേശി കുമാര്‍ തിരുവനന്തപുരം സ്വദേശി ലോറന്‍സ്, ചാള്‍സ് എന്നിവര്‍ കപ്പലിടിച്ചതിന്റെ ആഘാതത്തില്‍ കടലിലേക്ക് തെറിച്ച് വീണിരുന്നു.

ഇളം പച്ച നിറത്തിലുള്ള കപ്പലാണ് വള്ളത്തില്‍ ഇടിച്ചതെന്നും. അപകടം സംഭവിച്ചെന്ന് മനസിലാക്കിയിട്ടും കപ്പല്‍ നിറുത്താതെ പോയെന്നുമാണ് പരാതി. പൊന്നാനിയില്‍ നിന്ന് 55 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് തൊഴിലാളികള്‍ പൊന്നാനി തീരദേശ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ