ജോളിയെ തള്ളി ഷാജു; സിലി മരിക്കുന്നതിന് മുമ്പും താത്പര്യം കാട്ടിയിരുന്നു, വിവാഹത്തിന് മുന്‍കൈയംടുത്തതും ജോളി

കൂടത്തായി മരണപരമ്പരയില്‍ ജോളിയെ തള്ളി ഭര്‍ത്താവ് ഷാജു. വിവാഹത്തിന് മുന്‍കൈയെടുത്തത് ജോളിയാണെന്നും തന്നെ രണ്ടാം വിവാഹത്തിലേക്ക് കുടുക്കുകയായിരുന്നെന്നും മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷാജു വെളിപ്പെടുത്തി. സംഭവത്തില്‍ ജോളിയുടെ മകന്‍ റെമോയും മരിച്ച റോയിയുടെ സഹോദരി റഞ്ചിയുടേയും വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് ഷാജുവും രംഗത്ത് വന്നിരിക്കുന്നത്.

സിലി മരിച്ച് രണ്ടു മാസം തികയും മുമ്പ് ഒരു ദിവസം ജോളി അത്യാവശ്യം പറയാനുണ്ടെന്ന വിളിച്ചു. വീട്ടിലെത്തിയപ്പോള്‍ വിവാഹക്കാര്യം പറഞ്ഞു. എന്നാല്‍ വിസമ്മതം പ്രകടിപ്പിച്ച ഷാജുവിനോട് ആറുമാസം കഴിഞ്ഞു മതി വിവാഹമെന്ന് പറഞ്ഞു. അപ്പോഴും നിഷേധിച്ചപ്പോള്‍ പിന്നീട് പലപ്പോഴായി വിവാഹത്തിന് നിര്‍ബ്ബന്ധിക്കുകയും ഇരുവരുടെയും മക്കള്‍ക്ക് തുണയാകുമെന്നും സിലിയുടെ സഹോദരനും ബന്ധുക്കള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ നിര്‍ബ്ബന്ധിക്കുന്നതായും പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ് വേണമെങ്കില്‍ ആലോചിക്കാമെന്ന് ഷാജു മറുപടിയും നല്‍കി. ഇങ്ങിനെയായിരുന്നു രണ്ടു പേരുടെയും രണ്ടാം വിവാഹം നടന്നത്.

സിലി മരിക്കുന്നതിന് മുമ്പും ഷാജുവുമായി അടുപ്പമുണ്ടാക്കാന്‍ ജോളി ശ്രമിച്ചു. ഇതില്‍ താന്‍ അസ്വസ്ഥനായിരുന്നു. പനമരത്ത് ഒരു ബന്ധുവിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ജോളിയുമായി ഒരുമിച്ച് കാറില്‍ യാത്ര ചെയ്തു. ഈ വിവാഹത്തിന് സിലി വരുന്നില്ലെന്ന് പറഞ്ഞിരുന്നു. ജോളിയുടെ കാറിലാണ് അന്ന് യാത്ര ചെയ്തത്. ഈ അവസരത്തില്‍ ജോളി അടുപ്പം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നതായി തോന്നി. വിവാഹ സല്‍ക്കാരത്തിന് ജോളിയോടൊപ്പമാണ് ആഹാരം കഴിച്ചത്. ചിലര്‍ ഭാര്യയാണോയെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഒരുമിച്ചിരുന്നത് കേവലം യാദൃച്ഛികം എന്നാണ് താന്‍ വിചാരിച്ചത്. എന്നാല്‍ അവസരം ജോളി മനഃപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് ഇപ്പോള്‍ തോന്നുന്നതായും പറഞ്ഞു.

സിലി മരിച്ചപ്പോള്‍ മൃതദേഹം ചുംബിച്ചപ്പോഴും ജോളി ഇതുപോലെ ഒരു കാര്യം ചെയ്തു. താന്‍ മൃതദേഹത്തിന്റെ നെറ്റിമേല്‍ ചുംബിച്ചപ്പോള്‍ തന്റെ ശിരസില്‍ മുട്ടുന്ന രീതിയില്‍ ജോളിയും തൊട്ടുപിന്നാലെ മൃതദേഹത്തില്‍ ചുംബിച്ചു. തനിക്ക് ഇത് അരോചകമായി തോന്നി.  അസ്വസ്ഥതയും  ഉണ്ടാക്കി. തങ്ങള്‍ അടുപ്പത്തിലാണ് എന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നന്ന രീതിയിലായിരുന്നു പെരുമാറ്റം. ഈ ദൃശ്യങ്ങളെല്ലാം അന്ന് പകര്‍ത്തിയ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ഫോട്ടോ മാത്രം ആല്‍ബത്തില്‍ വരരുതെന്ന് ക്യാമറാമാനോട് പറഞ്ഞിരുന്നതായും ഷാജു പറയുന്നു.

ജോളിയുടെ മകന്റെ ആരോപണം തന്നെയും കൊലപാതകത്തില്‍ പങ്കാളിയാക്കാന്‍ ശ്രമിക്കുന്ന രീതിയിലാണ്. ജോളിയുടെയും മകന്റെയും ആരോപണങ്ങളുടെ കാരണം അറിയില്ലെന്നും കുടുംബത്തിനായി ഓടി നടന്നിട്ടും അംഗീകരിക്കാത്തതില്‍ ദുഃഖമുണ്ടെന്നും ഷാജു പറഞ്ഞു. ജോളി എന്‍ഐടിയിലെ അധ്യാപിക അല്ലെന്ന കാര്യം ക്രെെംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തപ്പോഴാണ് അറിഞ്ഞതെന്നും പറഞ്ഞു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം