മൃതദേഹത്തോട് കർണാടക ബി.ജെ.പി ഭരണകൂടം പുലർത്തുന്ന മാന്യതയെങ്കിലും കാണിക്കണം; സംസ്ഥാന സർക്കാരിനോട് ജമാഅത്തെ ഇസ്‍ലാമി

മൃതദേഹത്തോട് കർണാടകയിലെ ബിജെപി ഭരണകൂടം കാണിക്കുന്ന മാന്യതയെങ്കിലും സംസ്ഥാന സർക്കാർ കാണിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി. മുസ്‍ലിമുകൾ ആറടി ആഴമുള്ള ഖബറുകളിലാണ് മൃതശരീരം മറവ് ചെയ്യാറുള്ളത്. അപ്പോൾ മൃതശരീരം ഇറക്കി വെയ്ക്കാന്‍ കഴിയുമെന്നും കേരള ഗവൺമെന്റ് പറയുന്ന പോലെ, വളരെ ആഴമുള്ള കുഴിയെടുക്കുകയാണെങ്കില്‍ കുഴിയിലേക്ക് ഇറക്കി വെയ്ക്കാൻ കഴിയാത്തതിനാല്‍ മുകളിൽ നിന്ന് താഴോട്ട് ഇടേണ്ടി വരുന്നത് മൃതദേഹത്തോട് കാണിക്കുന്ന ക്രൂരതയും അനാദരവാകുമെന്നും ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ഫെയ്സ്‍ബുക്ക് കുറിപ്പിലൂടെയായിരുന്നു ശൈഖ് മുഹമ്മദ് കാരകുന്നിന്‍റെ പ്രതികരണം.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തിനെതിരെ മതസംഘടന നേതാക്കളില്‍ നിന്ന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ശൈഖ് മുഹമ്മദ് കാരകുന്നിന്‍റെ ഫേസ്‍ബുക്ക് കുറിപ്പ്:

ബിജെപി ഭരിക്കുന്ന കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതശരീരം കുളിപ്പിക്കാനും ബന്ധുക്കൾക്ക് തന്നെ മറവ് ചെയ്യാനും അനുവാദമുണ്ട്. എന്നാൽ കേരളത്തിൽ മോർച്ചറിയിലേക്ക് നീക്കുന്നതിന് മുമ്പ് ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ പരിശീലനം ലഭിച്ച വളണ്ടിയർക്ക് മതമനുശാസിക്കും വിധം മാലിന്യം വൃത്തിയാക്കാനും കുളിപ്പിക്കാനും അനുവാദം നൽകണമെന്ന് വിശ്വാസികൾ കൂട്ടായി ആവശ്യപ്പെട്ടിട്ടും ഭരണംകൂടം അനുവാദം നിഷേധിച്ചിരിക്കുകയാണ്.

മുസ്‍ലിംകൾ ആറടി ആഴമുള്ള ഖബറുകളിലാണ് മൃതശരീരം മറവ് ചെയ്യാറുള്ളത്. അപ്പോൾ മൃതശരീരം ഇറക്കി വെക്കാം. ആറടി ആഴത്തിൽ മറവ് ചെയ്യുന്ന മൃതശരീരത്തിൽ നിന്ന് കോവിഡ് പകരുമെന്ന് ലോകത്ത് ആരും പറയുന്നില്ല. എന്നിട്ടും കേരള ഗവൺമെന്റ് പറയുന്നു, വളരെ ആഴമുള്ള കുഴിയെടുക്കണമെന്ന്. അതിനാൽ കുഴിയിലേക്ക് ഇറക്കി വെക്കാൻ കഴിയാതെ വരികയും മുകളിൽ നിന്ന് താഴോട്ട് ഇടേണ്ടി വരികയും ചെയ്യുന്നു. മൃതദേഹത്തോട് ഇവ്വിധം ക്രൂരതയും അനാദരവും കാണിക്കരുതെന്ന വളരെ ന്യായവും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിർവഹിക്കാവുന്നതുമായ ആവശ്യത്തിന്‍റെ നേരെ പോലും ഭരണകൂടം നിഷേധാത്മക സമീപനം സ്വീകരിക്കുന്നതെന്ത് കൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അതിനാൽ മൃതദേഹത്തോട് കർണാടക ബി.ജെ.പി ഭരണകൂടം പുലർത്തുന്ന മാന്യതയെങ്കിലും കാണിക്കണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു.

മൃതശരീരം സ്പർശിക്കാതെയും പ്രോട്ടോകോൾ പാലിച്ചും കുളിപ്പിക്കുന്നതുൾപ്പെടെയുള്ള മരണാനന്തര കർമ്മങ്ങൾ നിർവഹിക്കാവുന്നതേയുള്ളു. അതിനാൽ മൃതശരീരങ്ങളോടുള്ള അനാദരവും ക്രൂരതയും അവസാനിപ്പിക്കാനും മതപരമായ ബാധ്യതകൾ നിർവഹിക്കാനും കേരള സർക്കാർ അനുവദിക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കുന്നു.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം