പാലക്കാട് വിക്ടോറിയ കോളജ് ഹോസ്റ്റലില്‍ എസ്.എഫ്‌.ഐ - എ.ബി.വി.പി സംഘര്‍ഷം

പാലക്കാട് വിക്ടോറിയ കോളജ് ഹോസ്റ്റലില്‍ സംഘര്‍ഷം. എസ്എഫ്‌ഐ എബിവിപി പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ അഞ്ച് എസ്എഫ്ഐക്കാര്‍ക്കും മൂന്ന് എബിവിപിക്കാര്‍ക്കും രണ്ട് കെഎസ്യുകാര്‍ക്കും സാരമായി പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. എബിവിപി പ്രവര്‍ത്തകര്‍ ബോയ്‌സ് ഹോസ്റ്റലില്‍ കയറി ആക്രമിച്ചുവെന്നാണ് എസ്എഫ്‌ഐ നല്‍കിയിരിക്കുന്ന പരാതി. എസ്എഫ്‌ഐ പ്രവര്‍ത്തകരെയും മറ്റ് വിദ്യാര്‍ത്ഥികളെയും ആക്രമിച്ചു. എന്നാല്‍ എസ്എഫ്‌ഐയാണ് ആക്രമിച്ചതെന്നാണ് എബിവിപിയുടെ ആരോപണം.

കഴിഞ്ഞ ദിവസം എബിവിപിയുടെ സംസ്ഥാന സമ്മേളനം പാലക്കാട് നടന്നിരുന്നു. ഇതിന്റെ കൊടി തോരണങ്ങളും മറ്റും അഴിക്കാനായി എത്തിയ എബിവിപിക്കാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാണ് വാദം. കൊടികള്‍ എസ്എഫ്‌ഐക്കാര്‍ കത്തിച്ചുവെന്നും, പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നും എബിവിപി ആരോപിച്ചു. ഇതിന് പകരം ചോദിക്കാനെത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്.

ആക്രമണത്തില്‍ പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്തെ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പൊലീസിനെ നിയോഗിച്ചട്ടുണ്ട്. വിക്ടോറിയ കോളേജ് പരിസരത്തും,സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും, ആശുപത്രിയിലും പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി