'തിരുമ്മ് ചികിത്സയ്ക്കിടെ ലൈംഗിക അതിക്രമം'; വയനാട്ടിലെ റിസോർട്ടിനെതിരെ വിദേശ വനിതയുടെ പരാതി

വയനാട്ടിൽ തിരുമ്മ് ചികിത്സയ്ക്കിടെ വിദേശ വനിതയ്ക്ക് ലൈംഗിക അതിക്രമം നേരിട്ടതായി പരാതി. വയനാട് തിരുനെല്ലിയിലെ റിസോർട്ട് ജീവനക്കാരനെതിരെയാണ് പരാതി. നെതർലൻഡ്സ് സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. തിരുമ്മ് ചികിത്സയ്ക്കിടെ തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

വയനാട് സന്ദർശിക്കാനായി എത്തിയ ഇരുപത്തിയഞ്ചുകാരിക്കാണ് അതിക്രമം നേരിടേണ്ടി വന്നത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് യുവതി വായനാട്ടിലെത്തുന്നത്. ഓൺലൈൻ ബുക്കിങ് വഴിയാണ് യുവതി തിരുനെല്ലിയിലെ റിസോർട്ടിൽ എത്തിയത്. തുടർന്ന് തിരുമ്മ് ചികിത്സ നടത്തുകയായിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ റിസോർട്ട് ജീവനക്കാരൻ തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. തന്റെ മേൽ ലൈംഗികാതിക്രമം നടത്തിയതായും യുവതി പരാതിയിൽ പറയുന്നു.

സംഭവം നടന്ന് അഞ്ച് മാസം പിന്നിടുമ്പോഴാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ 14നാണ് പരാതി നൽകിയത്. വയനാട്ടിൽ നിന്നും മടങ്ങി സ്വദേശമായ നെതർലൻഡ്‌സിൽ എത്തി എഡിജിപിക്ക് ഇ മെയിൽ വഴിയാണ് പരാതി അയച്ചത്. അതേസമയം ഇന്ത്യയിൽ പരാതി നൽകേണ്ട നടപടിക്രമങ്ങൾ അറിയാത്തതുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നും യുവതി പറയുന്നു.

അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തി. പരാതി ലഭിച്ച് ഒരാഴ്‌ചയോളമായിട്ടും നടപടിയെടുക്കുന്നില്ലെന്നായിരുന്നു ഇവരുടെ ആരോപണം. സംഭവത്തിൽ വീഴ്‌ചയില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തെങ്കിലും യുവതി നൽകിയ പരാതിയിൽ പൂർണമായ വിവരങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ടാണ് മറ്റ് നടപടികളിലേക്ക് കടക്കാതിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം