'കച്ചവടബുദ്ധിയുള്ള തന്ത്രശാലി'; മാധ്യമങ്ങളെ  ഉപയോഗിച്ച് സാബു കേരളത്തിന് പുറത്ത് ഖ്യാതിയും അംഗീകാരവും നേടിയെടുത്തെന്ന് എൻ.കെ രവീന്ദ്രൻ 

നിക്ഷേപ പദ്ധതികളുടെ വിഷയത്തില്‍ കിറ്റെക്സ് എംഡി സാബു എം ജേക്കബ്  തെലങ്കാന സർക്കാരുമായി ചർച്ച നടത്താൻ പോയതിൽ പ്രതികരണവുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ.കെ രവീന്ദ്രൻ. കേരളത്തിലെ മാധ്യമങ്ങളെ പ്രത്യേകിച്ചും ടി വി വാർത്താ ചാനലുകളെ സമർത്ഥമായി ഉപയോഗിച്ച് സാബു ജേക്കബ് തന്റെ കച്ചവടത്തിന് കേരളത്തിനു പുറത്ത് ഖ്യാതിയും അംഗീകാരവും നേടിയെടുത്തിരിക്കുന്നുവെന്ന് എൻ.കെ രവീന്ദ്രൻ പറഞ്ഞു. സാധാരണഗതിയിൽ തെലങ്കാനയിലോ തമിഴ് നാട്ടിലോ വ്യവസായം തുടങ്ങണമെങ്കിൽ കടന്നു കയറേണ്ട കടമ്പകളോ ഔദ്യോഗിക ഔപചാരികതകളോ സാബുവിന് നേരിടേണ്ടി വന്നില്ലെന്നും ഫെയ്സ്ബുക്കിൽ പങ്കു വെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെ സമർത്ഥമായി ഉപയോഗിച്ചു നടത്തിയ ഈ ഇമേജ് ബിൽഡിംഗ് വൻ വിജയമായെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് സർക്കാരിനെ “ആപ്പി ” ലാക്കാനും “കിറ്റെക്സി ” ന്റെ കിട്ടാനിരിക്കുന്ന പരസ്യ വരുമാനമോർത്ത് നുണയാനും അദ്ദേഹം മാധ്യമങ്ങൾക്ക് അവസരം ഒരുക്കിക്കൊടുത്തുവെന്നും കുറിപ്പിൽ വിമർശിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;

“കിറ്റെക്സ് “മുതലാളി സാബു ജേക്കബ് നല്ല കച്ചവടബുദ്ധിയുള്ള തന്ത്രശാലിയാണ് താനെന്ന് തെളിയിച്ചിരിക്കയാണ്. കേരളത്തിലെ മാധ്യമങ്ങളെ പ്രത്യേകിച്ചും ടി വി വാർത്താ ചാനലുകളെ സമർത്ഥമായി ഉപയോഗിച്ച് അദ്ദേഹം തന്റെ കച്ചവടത്തിന് കേരളത്തിനു പുറത്ത് ഖ്യാതിയും അംഗീകാരവും നേടിയെടുത്തിരിക്കുന്നു. സാധാരണഗതിയിൽ തെലങ്കാനയിലോ തമിഴ് നാട്ടിലോ വ്യവസായം തുടങ്ങണമെങ്കിൽ കടന്നു കയറേണ്ട കടമ്പകളോ ഔദ്യോഗിക ഔപചാരികതകളോ സാബുവിന് നേരിടേണ്ടി വന്നില്ല. ഒമ്പതു സംസ്ഥാനങ്ങളാണത്രെ പരവതാനി വിരിച്ച് വരവേല്ക്കാൻ അദ്ദേഹത്തെ കാത്തിരുന്നത് !!! മലയാള വാർത്താചാനലുകളിലും നൂറാംകിട യൂട്യൂബ് ചാനലുകളിലും നിരന്തരം പ്രത്യക്ഷപ്പെട്ട് താനൊരു പീഡിത വ്യവസായിയാണെന്നു വിലപിച്ചു കൊണ്ടിരുന്നു. കേരളത്തിൽ തുടങ്ങാനിരുന്ന മൂവായിരത്തി അഞ്ഞൂറു കോടിയുടെ വ്യവസായത്തിൽ നിന്നു് പിൻമാറുകയാണെന്നും പ്രഖ്യാപിച്ചു. വ്യവസായികളായി നല്ല ചങ്ങാത്തം വളർത്തുന്ന സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ചു. മാധ്യമങ്ങളെ സമർത്ഥമായി ഉപയോഗിച്ചു നടത്തിയ ഈ ഇമേജ് ബിൽഡിംഗ് വൻ വിജയമായി. മാധ്യമങ്ങൾക്ക് സർക്കാരിനെ “ആപ്പി ” ലാക്കാനും “കിറ്റക്സി ” ന്റെ കിട്ടാനിരിക്കുന്ന പരസ്യ വരുമാനമോർത്ത് നുണയാനും അദ്ദേഹം മാധ്യമങ്ങൾക്ക് അവസരം ഒരുക്കിക്കൊടുത്തു. കിറ്റക്സ് കമ്പനി പുറത്തു തള്ളുന്ന രാസമാലിന്യം കടമ്പ്രയാറിനെ മലിനമാക്കുന്നുവെന്ന കോൺഗ്രസ് എം എൽ എ യുടെ ആരോപണം പോലും ടി വി മാധ്യമങ്ങൾ അന്വേഷിച്ചില്ല. ചാനൽ കേമറകൾ ആ മാലിന്യപ്പുഴ കണ്ടില്ല. പരിസ്ഥിതി വാദികൾ കണ്ണടച്ചിരുന്നു ! കമ്പനിയിൽ ആധുനിക രീതിയിലുള്ള മലിന ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിനു നല്കിയ ഉറപ്പ് പാലിക്കാത്ത കിറ്റക്ക്സ് മുതലാളിയെ ഒരു മാധ്യമവും വിമർശിച്ചില്ല ! അങ്ങനെ അയാൾ മാത്രം വിജയിച്ചു കൊണ്ടിരുന്നു. ഒടുവിൽ തെലങ്കാന വിമാനം അയച്ച് അയാളെ കൊണ്ടുപോയ കാര്യം ചുവപ്പു മഷിയിൽ അച്ചടിച്ച് പത്രം ആഘോഷിക്കുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ