ഡാറ്റാ ചോർച്ചയുമായുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡാറ്റാ ചോർച്ചയുടെ പിന്നിൽ പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. സാധാരണക്കാരായ സ്ത്രീകളുടെ അടക്കം വിവരങ്ങൾ കൈമാറി. ഇത് ഗുരുതര സാമൂഹിക വിഷയമാണെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി നേരിട്ട് ഒരു കോടിയിലേറെ പേരുടെ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആ വിവരങ്ങൾ സ്വകാര്യ ഏജൻസിക്ക് കൈമാറിയെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ഓഫീസ് വിവരങ്ങൾ ആവശ്യപ്പെട്ട് അയച്ച രണ്ട് കത്തുകളും ചെന്നിത്തല പുറത്തുവിട്ടു.
സ്ത്രീ സുരക്ഷാ പദ്ധതിയിൽ ചേർത്തവരുടെ പേരുവിരങ്ങളും സർക്കാർ ചോർത്തി. ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വിവരങ്ങളാണ് സർക്കാർ ചോർത്തിയത്. ഇതിന് പിന്നിലും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്. ഈ പദ്ധതിയിൽ മുകളിൽ രജിസ്റ്റർ ചെയ്‌ത കേരളത്തിലെ 35 നു പ്രായമുള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി കത്ത് നൽകിയത് ചോർത്തിയെടുത്തതെന്ന് ചെന്നിത്തല ആരോപിച്ചു. ഇതിനു തെളിവായി മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യുട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് അയച്ച കത്തും അദ്ദേഹം പുറത്തുവിട്ടു.