സ്‌കൂളുകള്‍ ശനിയാഴ്ചയും, അധ്യാപകര്‍ സഹകരിക്കും, വാര്‍ഷിക പരീക്ഷ ഏപ്രിലില്‍

സകൂളുകളില്‍ശനിയാഴച ദിവസവും പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കാന്‍ തയ്യാറാണെന്ന് അധ്യാപക സംഘടനകള്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി അധ്യാപക സംഘടനകള്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഏപ്രിലില്‍ നടത്താനും തീരുമാനമായി.

അതേസമയം ഓണ്‍ലൈന്‍ ക്ലാസുകളുടെ കാര്യത്തില്‍ അധ്യാപകരെ നിര്‍ബന്ധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക കോവിജ് സാഹചര്യം പരിഗണിച്ച് മാത്രമാണ് ശനിയാഴ്ച പ്രവൃത്തി ദിവസം ആക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യം ഉത്തരവില്‍ ഉള്‍ക്കൊള്ളിക്കും. വിമര്‍ശനങ്ങള്‍ ഉന്നയിച്ച അധ്യാപകര്‍ക്കെതിരെ നടപടി എടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

മാര്‍ച്ച് 31 വരെയാണ് ക്ലാസുകള്‍ നടത്തുക. വിദ്യാര്‍ത്ഥികള്‍ എല്ലാവരും സ്‌കൂളുകളില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. ഹാജറും, യൂണിഫോമും നിര്‍ബന്ധമാക്കി. മുഴുവന്‍ കുട്ടികളേയും എത്തിക്കാനായി അധികാരികള്‍ അധ്യാപകര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. ഈ മാസം21 മുതലാണ് സ്‌കൂളുകള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതിന് മുമ്പ് ജില്ല കളക്ടര്‍മാര്‍ യോഗം വിളിക്കും.

അതേസമയം പ്ലസ്ടു പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ആവശ്യമില്ലെന്നും അധ്യാപക സംഘടനകള്‍ പറഞ്ഞു. ചോദ്യപേപ്പര്‍ തയ്യാറായതിനാല്‍ മാറ്റം വരുത്താന്‍ കഴിയില്ല. വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാന്‍ എന്ത് ചെയ്യുമെന്നതില്‍ പിന്നീട് ആലോചന നടത്തും.

നേരത്തെ അധ്യാപക സംഘടനകളുമായി ചര്‍ച്ച നടക്കുന്നതിന് മുമ്പ് മാര്‍ഗരേഖ പുറത്തിറക്കിയതില്‍ സംഘടന എതിര്‍പ്പ് അറിയിച്ചിരുന്നു. കൂടിയാലോചന നടത്താതെയാണ് മാര്‍ഗരേഖ ഇറക്കിയതെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നായിരുന്നു സി.പി.ഐ സംഘടന എ.കെ.എസ്.ടി.യു പറഞ്ഞത്.

Latest Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി